Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

കിബു വിക്യൂന: ഞങ്ങളുടെ ലക്ഷ്യം മൂന്ന് പോയിന്റുകൾ

Published at :January 15, 2021 at 5:36 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Harigovind Thoyakkat


ഓരോ എതിരാളികളുടെയും കളിശൈലി വിശകലനം ചെയ്താണ് ടീമിനെ രൂപപ്പെടുത്തുക എന്നും കിബു വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നാളെ എസ്‌സി ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്നതിലൂടെ തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. ബംഗളുരു എഫ്‌സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഈസ്റ്റ്‌ ബംഗാൾ എങ്കിൽ ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെ നേടിയ ആവേശകരമായ വിജയത്തോടെയാണ് കിബു വിക്യൂന എന്ന കോച്ചിൻ്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുന്നത്. ഗോവയിലെ തിലക് മൈദാനിൽ വെച്ചാണ് മത്സരം.

ഈസ്റ്റ്‌ ബംഗാളും കേരള ബ്ലാസ്റ്റേഴ്‌സും പോയിന്റ് ടേബിളിൽ യഥാക്രമം ഒൻപതും പത്തും സ്ഥാനങ്ങളിലാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കിബുവിനോപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് യുവാണ്ടയും പങ്കെടുത്തു.

ഈസ്റ്റ്‌ ബംഗാളിന്റെ ഫോം മെച്ചപ്പെടുന്നതിനെ കുറിച്ച്

സീസൺ ആരംഭിച്ചത് മുതൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ കിടന്നിരുന്ന ടീമായിരുന്നു ഈസ്റ്റ്‌ ബംഗാൾ. എന്നാൽ ആദ്യ റൗണ്ടിന്റെ അവസാന മത്സരങ്ങളിൽ ഒഡീഷ എഫ്‌സിയെയും ബംഗളുരു എഫ്‌സിയെയും തോൽപ്പിച്ചു ലീഗിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈസ്റ്റ്‌ ബംഗാൾ.

"ഈസ്റ്റ്‌ ബംഗാൾ നല്ലൊരു ടീമാണ്. ഞങ്ങൾ അവരുടെ എല്ലാ മത്സരങ്ങളും ശ്രദ്ധിക്കുന്നുണ്ട്. നാളെ അവർക്കെതിരെ എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാം എന്ന് ഞങ്ങൾ പരിശോധിക്കുകയാണ്. വീണ്ടും മൂന്ന് പോയിന്റുകൾ നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. " - എതിരാളികളെ കുറിച്ച് കിബു വിക്യൂന സംസാരിച്ചു.

ധാരാളം ഗോളുകൾ വഴങ്ങുന്ന പ്രതിരോധത്തിലെ പിഴവുകൾ

കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ചെന്നൈയിൻ എഫ്‌സിക്കും ഒഡീഷ എഫ്‌സിക്കും എതിരായ ഹൈദരാബാദ് എഫ്‌സിക്കും എതിരായ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടീമിന് ക്ലീൻഷീറ്റ് നിലനിർത്താനായത്. മറ്റു മത്സരങ്ങളിൽ നിന്നായി 19 ഗോളുകളാണ് ടീം വഴങ്ങിയത് ( ലീഗിലെ മറ്റു എത് ടീമുകളെക്കാളും കൂടുതൽ ). അതിനെ പറ്റി കോച്ചിന്റെ പ്രതികരണം.

" ആക്രമണത്തിലൂടെ അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ഗോളുകൾ വഴങ്ങാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ എതിരാളികൾക്കെതിരെ വഴങ്ങുന്നതിനേക്കാൾ കൂടുതൽ ഗോളുകൾ നേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങൾ വഴങ്ങുകയും പിന്നീട് അവയേക്കാൾ കൂടുതൽ നേടുകയും ചെയ്താൽ, അവിടെ താരങ്ങളുടെ മനോവീര്യം ശക്തമാണ്." - അദ്ദേഹം പ്രതികരിച്ചു

ആക്രമണ തന്ത്രങ്ങൾ

അവസാന മത്സരത്തിൽ ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെ മൂന്ന് ഗോളുകളാണ് ടീം നേടിയത്. ലീഗിൽ ഇതുവരെയായി 13 ഗോളുകളാണ് ടീം നേടിയത് - രണ്ടാം സ്ഥാനത്തുള്ള എടികെ മോഹൻബാഗാനെതിരെ മൂന്നെണം കൂടുതൽ. എന്നിരുന്നാലും, ആക്രമണത്തിൽ സ്ഥിരമായ ഒരു ലൈനപ്പ് കിബു വികുന ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്നാണ് കരുതേണ്ടത്, കാരണം ഒരു ലോൺ-സ്‌ട്രൈക്കർ സിസ്റ്റവും രണ്ട്-സ്‌ട്രൈക്കർ സിസ്റ്റവും അദ്ദേഹം മാറ്റി മാറ്റി ഉപയോഗിക്കുന്നു.

" ഗാരി ഹൂപ്പറും ജോർദാൻ മുറായിയും കഴിഞ്ഞ മത്സരത്തിൽ നല്ല പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. പക്ഷെ എല്ലാ മത്സരവും വ്യത്യസ്തമാണ്. ഒരു എതിരാളിക്ക് എതിരെ ഉണ്ടാകാൻ കഴിയാവുന്ന ഏറ്റവും മികച്ച ഫോർമേഷൻ ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ടീം ഉണ്ടാക്കുന്നത്. ഏറ്റവും പ്രധാനപെട്ടത്, ആക്രമണത്തിന്റെ തന്ത്രങ്ങൾ പരിഗണിക്കാതെ തന്നെ ഞങ്ങൾ ധാരാളം അവസരങ്ങൾ സൃഷ്ടിക്കുന്നു. " - അദ്ദേഹം വ്യക്തമാക്കി.

ഫാകുണ്ടോ പെരേരയെ കുറിച്ചുള്ള ട്രാൻസ്ഫർ റൂമറുകളെ പറ്റി

" ഞങ്ങൾ എന്നെത്തെയും പോലെയാണ് ഫാകുണ്ടോ പെരേരയുമായി പ്രവർത്തിച്ചത് . അദ്ദേഹം ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്. ക്ലബിനായി അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഞങ്ങളെ ബാധിക്കുന്ന ഒന്നും അവിടെ ഇല്ല." - അദ്ദേഹം പ്രതികരിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് യുവണ്ടേ ലോപ്പസ്നെ കുറിച്ച്

" ധാരാളം അനുഭവസമ്പത്തുള്ള ഒരു നല്ല കളിക്കാരനായ യുവാണ്ടെ ഇപ്പോൾ ഞങ്ങളോടൊപ്പം ഉള്ളതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. വ്യത്യസ്തങ്ങളായ സാധ്യതകളിൽ പ്രവർത്തിക്കാൻ അദ്ദേഹം ഞങ്ങൾക്ക് അവസരം നൽകുന്നു. കാരണം വ്യത്യസ്ത പൊസിഷനിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയും. അവൻ ഒരു മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡറാണ്, എന്നാൽ ഒരു സെൻട്രൽ ബാക്കിനെ പോലെയും കളിക്കാൻ കഴിയും. ഇത്തരത്തിൽ ഒരു സാധ്യത ഞങ്ങൾക്ക് ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബാക്കിയെല്ലാം മത്സരത്തിനിടയിൽ നിങ്ങൾ കാണും. " - അദ്ദേഹം പറഞ്ഞു

അദ്ദേഹത്തോടൊപ്പം പത്രസമ്മേളത്തിന് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് യുവണ്ടേ ലോപ്പസ് സംസാരിക്കുകയുണ്ടായി.

" ക്വാറന്റൈനിൽ ആയിരുന്നപ്പോൾ ഞാൻ ടീമിന്റെ ധാരാളം മത്സരങ്ങൾ കണ്ടിരുന്നു. എനിക്ക് തോന്നുന്നത് ഞങ്ങൾ ചെറിയ തെറ്റുകൾ പരിഹരിച്ചാൽ മതി എന്നാണ്. ഞാൻ ഇവിടെ സഹായിക്കാനാണ് വന്നിരിക്കുന്നത്.അതിനാൽ തന്നെ ഇത് എന്നെ സംബന്ധിച്ചിടത്തോളം സമ്മർദ്ദമല്ല, മറിച്ച് എന്റെ ജീവിതകാലം മുഴുവൻ ഞാൻ കളിച്ച ഫുട്ബോളാണ്. എനിക്ക് ഈ ടീമിൽ ആത്മവിശ്വാസമുണ്ട് " - യുവാണ്ടെ അവസാനിപ്പിച്ചു.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.