കളി ഞങ്ങൾ ജയിച്ചു പക്ഷെ ഞാൻ അസ്വസ്ഥനാണ്; ഈൽകോ ഷറ്റോറി
ആർത്തിരമ്പുന്ന മഞ്ഞക്കടലിനെ നിരാശരാകാതെ കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ വിരുന്നുകാരായ എ ടി കേന 2-1 ഇന് തളച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് കളി ജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഈൽകോ ഷറ്റോറി അസ്വസ്ഥനാണ്. മരിയോ അർക്കസിനു മത്സരത്തിന് ഇടയിൽ പറ്റിയ പരിക്കാണ് അസ്വസ്ഥതയ്ക്കു പിന്നിലെ കാരണം എന്ന് മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ കോച്ച് പറഞ്ഞു.
ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഓഗ്‌ബെച്ചെ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് കളിയിലേക്ക് തിരിച്ചു വന്നത്.
[KH_ADWORDS type="3" align="center"][/KH_ADWORDS]ആദ്യ ഹാഫിൽ കിട്ടിയ പെനാൽറ്റിയിൽ ആണ് ഓഗ്‌ബെച്ചേ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. കളിയുടെ രണ്ടാം പാദത്തിൽ പ്രശാന്ത് നൽകിയ ഒരു ഉഗ്രൻ ക്രോസാണ് ഓഗ്‌ബച്ചയുടെ രണ്ടാമത്തെ വിജയ ഗോളിന് വഴി ഒരുക്കിയത്.
വിജയം നേടിയെങ്കിലും കളിക്കിടയിൽ പകരക്കാരനായി വന്ന മരിയോ ആർക്കസ് പരിക്കുമൂലം കളം വിടേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സ് കോച്ചിനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
കളിയെ കുറിച്ച് ചോദിച്ചപ്പോൾ പത്രസമ്മേളനത്തിൽ ഈൽകോ പറഞ്ഞത് ഇങ്ങനെയാണ്.
"ഞാൻ ഇന്ന് ഞങ്ങൾക്ക് കിട്ടിയ മൂന്ന് പോയിന്റ്‌സിൽ സന്തുഷ്ടനാണ് പക്ഷെ അതെ സമയം അത്ര സന്തുഷ്ടനും അല്ല കാരണം വെറും നാല്പത്തിഅഞ്ച് മിനിറ്റ് മാത്രം പ്രീ സീസൺ കളിച്ച മരിയോ ആർക്കസ് പരിക്ക് പറ്റി പുറത്ത് പോയി മാത്രമല്ല എന്റെ രണ്ട് ഡിഫെൻഡർമാരും (ഗിലാനി സുവർലൂണ്, ജൈറോ റോഡ്രിഗസ്) പൂർണ ആരോഗ്യത്തോടെ അല്ല കളത്തിൽ ഇറങ്ങിയത്. "
"ഞാൻ എന്നെ കൊണ്ട് ആവുന്ന വിധം എന്റെ കളിക്കാരുടെ ആരോഗ്യം നിലനിറുത്താൻ ശ്രെമിക്കുന്നുണ്ട്l. ഇപ്പൊ തീരുമാനങ്ങൾ എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുക്ക് കണ്ടറിയാം വരും ദിവസങ്ങളിൽ ഇതിൽ നിന്ന് എങ്ങനെയാ പ്ലയെർസ് വിമുക്തമാകുന്നതെന്ന്."
ഷറ്റോറി ഇതുകൂടെ പറഞ്ഞു
"ഞാൻ കരുതുന്നത് എന്റെ കളിക്കാർക്ക് ഇന്ന് കളത്തിൽ മികച്ച ഒത്തിണക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഉണ്ടായ പരിക്ക് മൂലം ആണ് റ്റി പിയെ(റ്റി പി രെഹനേഷിനെ) ആദ്യ ഇലവനിൽ ഉൾപെടുത്താൻ ആകാത്തത്. ഇനിയും കുറെ ഇടങ്ങളിൽ ഇവരെ എനിക്ക് ഒന്നിപ്പിക്കേണ്ടി ഇരിക്കുന്നു. ഞാൻ ഇന്ന് എന്റെ കളിക്കാരുടെ കമ്മിറ്റ്മെന്റിൽ വളരെ അധികം സന്തുഷ്ട്ടവനാണ്. എ റ്റി കെ അവരുടെ ആക്രമണങ്ങൾ മെനഞ്ഞത് ഫ്രീ കിക്കുകളിലൂടെയാണ് അതെ ഞങ്ങൾ കുറെ മോശം ഫ്രീ കിക്കുകൾ അവർക്ക് നൽകി"
മുൻ ഇന്ത്യൻ ആരോസ് പ്ലയെർ ആയ ജീക്സൺ സിംഗിനെ സഹലിനു പകരം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ആരാധകരെ ആകാംഷയിലാക്കി.
ആ തീരുമാനത്തെ കുറിച് ഷറ്റോറി പറഞ്ഞത് ഇങ്ങനെയാണ്. "ഞാൻ ആത്മാർത്ഥമായി പറയാം ശെരിയാണ് സഹൽ മികച്ച പ്ലയെർ ആണ് നല്ല സ്കിൽസും ഉണ്ട് പക്ഷെ പ്രീ സീസന്റെ നാല് ആഴ്ചകളിൽ സഹൽ ഇല്ലായിരുന്നു അത്കൊണ്ട് എന്റെ സിസ്റ്റത്തിലേക്ക് വരാൻ സഹലിനു ഇനിയും സമയമെടുക്കും. അതെ അവസ്ഥ തന്നെയാണ് ജെസ്സെൽ കാർനിയറോയ്ക്കും."
"ജീക്സൺ നല്ല രീതിയിൽ ആണ് പ്രീ സീസൺ ആരംഭിച്ചത്, അതിന് ശേഷം അവൻ ദേശിയ ടീമിന് വേണ്ടി കളിക്കാൻ പോയി. അത് കയിഞ്ഞ് വന്നിട്ടും അവന് ടീമിനിപ്പം അഡ്ജസ്റ്റ് ചെയ്യാൻ സാധിച്ചു. അവന് പതിനെട്ടു വയസാണ്, യുവതാരങ്ങളെ കളിപ്പിക്കുന്നത് എന്നെ ചിന്തകൂലൻ ആകുന്നില്ല പക്ഷെ അവർ ടീമിന് വേണ്ടി എന്തെങ്കിലും റിസൾട്ട് കൊണ്ട് വരണം."
[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാത്ത ബിലാൽ ഖാൻ കളിക്കിടയിൽ ഒരുപാട് പ്രാവിശ്യം സമ്മർദ്ദത്തിൽ ഏർപെട്ടതും വലിയ വില കൊടുക്കേണ്ടി വരുന്ന പിഴവുകൾ ഉണ്ടാക്കത്തക്ക രീതിയിലുള്ള പ്രവർത്തികൾ ചെയ്തതിനെ കുറിച്ചും ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇതായിരുന്നു.
"ഗോൾ കീപ്പിങ് എന്നത് അത്യന്തം അനുഭവ സമ്പത്തു വേണ്ട കാര്യമാണ്. ബിലാൽ ഖാൻ ഐ - ലീഗ് കളിച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ അവന് എക്സ്സ്‌പീരിയൻസും ഉണ്ട്. പക്ഷെ അവൻ കളിച്ച ടീം പ്രതിരോധ നിര കേന്ദ്രികരിക്കുന്ന ടീം ആണ് അതിനാൽ ബാക്കിൽ നിന്ന് കളിക്കുന്നത് ആവിശ്യമായിരുന്നില്ല." കോച്ച് മാധ്യമങ്ങളോട് പറഞ്ഞു.
Latest News
- RFDL 2024: Bengaluru FC qualify, RFYC outwit Chennaiyin FC
- Liverpool interested in €65m rated Eintracht defender Willian Pacho next summer
- JSA Qualifiers ignite with convincing wins for Morning Star and PARK'S India
- Juventus vs AC Milan Predicted lineup, betting tips, odds, injury news, H2H, telecast
- Leverkusen vs Stuttgart Predicted lineup, betting tips, odds, injury news, H2H, telecast
Trending Articles
- Scouting Report: Who is East Bengal's bright talent Sayan Banerjee?
- Which clubs have won ISL Trophy in the past?
- Anju Turambekar appointed AFC Youth Panel Member to represent Singapore
- Hyderabad FC handed 'another' FIFA transfer ban
- Jahouh's domination and other talking points from Odisha FC's win over Mohun Bagan
Editor Picks
- All-Indian scorecard and other talking points from ISL semi-final between FC Goa and Mumbai City FC
- Which clubs have won ISL Trophy in the past?
- Anju Turambekar appointed AFC Youth Panel Member to represent Singapore
- Top five players with most away goals in UEFA Champions League knockout phase
- Hyderabad FC handed 'another' FIFA transfer ban