എനിക്ക് രാജ്യത്തിലെ മികച്ച താരമായി മാറുവാൻ സാധിക്കണം എന്ന് കെ പ്രശാന്ത്
Published at :December 19, 2019 at 4:58 PM
Modified at :December 13, 2023 at 1:01 PM
(Courtesy : ISL Media)
ഇന്ത്യയുടെ ദേശിയ ടീമിൽ കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും പ്രശാന്ത് പറഞ്ഞു.
"എൻ്റെ ഇപ്പോഴുള്ള കഷ്ടപാടുകളിൽ നിന്ന് എനിക്ക് നല്ല ഫലം ലഭിക്കുമെന്ന് നല്ല ഉറപ്പ് എനിക്കുണ്ട്. ദേശീയ ടീമിൽ കയറുക എന്നതാണ് എൻ്റെ പ്രധാന ലക്ഷ്യം. പിന്നെ എനിക്ക് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത എന്റേതായ ലക്ഷ്യവുമുണ്ട്. എനിക്കത് നേടി രാജ്യത്തിലെ മികച്ച താരമായി മാറുവാൻ സാധിക്കണം" “ ഞാൻ സമയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് " എന്ന് കെ പ്രശാന്ത് ഖേൽ നൗവിനോട് സംസാരിക്കവേ പറഞ്ഞു. കേരളത്തിന് വേണ്ടി 30 മത്സരങ്ങൾ കളിച്ച താരത്തിന്റെ ആകെയുള്ള സമ്പാദ്യം ഒരു ഗോളും രണ്ട് അസിസ്റ്റുമാണ്. അതിനാൽ ഒരുപാട് വിമർശനങ്ങൾക്കും പഴികൾക്കും ഇരയായ താരം ഇപ്പോൾ വിശ്വസിക്കുന്നത് കാലക്രമേണ കാര്യങ്ങളുടെ ഗതി തനിക്ക് അനുകൂലമായി വരുമെന്നാണ്. [KH_ADWORDS type="3" align="center"][/KH_ADWORDS] “ എൻ്റെ ഇപ്പോഴുള്ള കഷ്ടപാടുകളിൽ നിന്ന് എനിക്ക് നല്ല ഫലം ലഭിക്കുമെന്ന് നല്ല ഉറപ്പ് എനിക്കുണ്ട്. ദേശീയ ടീമിൽ കയറുക എന്നതാണ് എൻ്റെ പ്രധാന ലക്ഷ്യം. പിന്നെ എനിക്ക് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത എന്റേതായ ലക്ഷ്യവുമുണ്ട്. എനിക്കത് നേടി രാജ്യത്തിലെ മികച്ച താരമായി മാറുവാൻ സാധിക്കണം " അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ ഒരു താരത്തിനും നൽകുവാൻ സാധിക്കാത്ത വാഗ്ദാനം തനിക്ക് നൽകുവാൻ സാധിക്കും എന്ന് പ്രശാന്ത് ശക്തമായി വിശ്വസിക്കുന്നു. “ പല ആരാധകരുടെയും കാഴ്ചപ്പാടിലുള്ള ഒരു കളിക്കാരൻ അല്ല ഞാൻ. എനിക്ക് എന്നിൽ നല്ല ആത്മവിശ്വാസമുണ്ട്. എന്നേക്കാൾ മികച്ച ഒരാളുണ്ടെങ്കിൽ ഞാൻ അതിനെ അംഗീകരിക്കും, എന്നിരുന്നാലും മറ്റുള്ളവർക്ക് ചെയ്യുവാൻ സാധിക്കാത്ത കാര്യങ്ങൾ എനിക്ക് ചെയ്യുവാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എൻ്റെ സമയവും വരും ". സോഷ്യൽ മീഡിയയിൽ ഉള്ള സൈബർ ഭീഷണികളെ പറ്റി അദ്ദേഹം പല തവണ സംസാരിച്ചിട്ടുണ്ട്. ഒരു സമയത്ത് ഒരിക്കലും അടങ്ങാത്ത വിമർശനങ്ങൾ താരത്തിനെ വലിയതോതിൽ ബാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ നിന്നെല്ലാം മുക്തി നേടി താരം ഫുട്ബോളിൽ പൂർണമായും ശ്രദ്ധകേന്ദ്രികരിച്ചിരിക്കുകയാണ്. “ ആർക്കും എന്നെ ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് തടയുവാൻ സാധിക്കില്ല. ഞാൻ വളരെ മോശമാണെന്നും ടീമിൽ കയറാൻ യോഗ്യനല്ല എന്നും ആരെങ്കിലും പറഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിരുന്ന പരിശീലകർ മണ്ടന്മാർ ആയിരിക്കണം. ഇപ്പോൾ കാര്യങ്ങളുടെ ഗതി എങ്ങിനെയാണെന്ന് എനിക്കറിയാം. നിങ്ങൾ നല്ല കളി കാഴ്ചവെച്ചാൽ കാര്യങ്ങൾ നിങ്ങളുടെ ഗതി അനുസരിച്ച് മാറും അതേ സമയം മോശം കളി കാഴ്ചവെച്ചാൽ കാര്യങ്ങൾ നിങ്ങൾക്കെതിരാകും. അതിനാൽ ഇനി ഇതുപോലുള്ള കാര്യങ്ങൾ എന്നെ ബാധിക്കില്ല. എനിക്ക് എങ്ങിനെ മെച്ചപ്പെടാമെന്നും ടീമിനെ എങ്ങിനെ സഹായിക്കാമെന്നും ഉള്ള വ്യാകുലതയാണ് എനിക്കിപ്പോൾ ഉള്ളത്. ആസ്വദിക്കാനും എൻ്റെ കുടുംബത്തിനെ സഹായിക്കാനുമാണ് ഞാൻ ഫുട്ബോൾ കളിക്കുന്നത്. ഞാൻ ഇവിടെവരെ എത്താൻ എത്ര കഷ്ടപെട്ടിട്ടുണ്ട് എന്ന് എൻ്റെ കുടുംബത്തിന് അറിയാം " എന്ന് അദ്ദേഹം പറഞ്ഞു. നോർത്ത് ഈസ്റ്റിന്റെ റെഡീമും പ്രശാന്തുമായുള്ള സാമ്യത മനസിലാക്കിയ ഡച്ച് പരിശീലകൻ പ്രശാന്തിൽ കൂടുതൽ ആശ്രയിക്കുകയുണ്ടായി. “ കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ടീമിലുണ്ടായിരുന്ന റെഡീമിനെ പറ്റി അദ്ദേഹം എൻ്റെ അടുത്ത് വന്നപ്പോൾ പറഞ്ഞു. 18 മത്സരങ്ങളിൽ 1 ഗോളാണ് അദ്ദേഹം നേടിയത് എന്നിരുന്നാലും ഈൽകോ അദ്ദേഹത്തെ തുടർന്നും കളിപിച്ചു, കാരണം അദ്ദേഹം നൽകിയ ഡ്യൂട്ടി നല്ല രീതിയിൽ റെഡീം ചെയ്തു. പരിശീലകന് അതേ ഫീലിംഗ് തന്നെയാണ് എന്നോടുമുള്ളത് ". ഒരു താരമായി മാറുന്നതിനെ പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ. “ ഒരുപാട് ഗോളുകൾ നേടുമ്പോഴാണ് നമ്മൾ ഒരു താരമായി മാറുന്നത് അതിനാണ് ഞാൻ ശ്രമിച്ചികൊണ്ടിരിക്കുന്നതും " എന്ന് അദ്ദേഹം ഖേൽ നൗവിനോട് കഴിഞ്ഞ മാസം ഒഡിഷക്കെതിരെയുള്ള മത്സരത്തിന് ശേഷം പറഞ്ഞു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] എന്നിരുന്നാലും തങ്ങൾ ആഗ്രഹിച്ചതുപോലെ ഒരു ഫലം ലഭിക്കാത്തതിൽ ആരാധകർക്കുള്ള വിഷമത്തേക്കാൾ കൂടുതലാണ് താരങ്ങൾക്കുള്ളത് എന്ന് പ്രശാന്ത് പറയുകയുണ്ടായി. “ ഞങ്ങളെ സപ്പോർട്ട് ചെയ്യാൻ എത്തിയിട്ട് നിരാശയോടെ തിരിച്ചുപോകുന്ന ആരാധകരെ കാണുമ്പോഴാണ് എനിക്ക് വിഷാദമുണ്ടാകുന്നത്. എങ്കിലും ഒരു മത്സരത്തിനായി ഒരാഴ്ചയോളം കാത്തിരുന്നിട്ട് മത്സര ദിവസം ഉറക്കംപോലുമില്ലാതെ കഷ്ടപ്പെട്ട് കളിച്ചിട്ട് തോൽക്കുന്നത് വളരെ വേദനാജനകമാണ്. അത് ആരാധകർക്കുള്ള വേദനയേക്കാൾ അധികമാണ് എന്ന് എനിക്കുറപ്പുണ്ട് ". അവധിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രശാന്ത് ടീമിലേക്കുള്ള തിരിച്ചുവരവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നല്ല കാലം ഒട്ടും വിദൂരമല്ല എന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.Latest News
- This was the hardest ever season for me as a coach, says Kerala Blasters coach Ivan Vukomanovic
- ISL 2023-24 Playoffs: Odisha FC vs Kerala Blasters: Report & Highlights
- ISL 2023-24: Odisha FC outwit Kerala Blasters in another 'comeback' masterclass
- We're going to fight till the end, announces Sergio Lobera after victory over Kerala Blasters
- 'LOB-ERA' - Odisha FC fans laud Kerala Blasters triumph in ISL 2023-24 playoffs
Editor Picks
- Top 10 goalkeepers with most clean sheets in Champions League history
- Top 10 most profitable academies in football world
- Top 10 longest penalty shootouts in football history
- Top 10 footballers to score vital goal against their former club
- Top 10 football players to score & celebrate against their former club