ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്പാനിഷ് പരിശീകർ ഇവരാണ്
ഇന്ത്യൻ മണ്ണിൽ സ്പാനിഷ് വസന്തം വിതച്ചവർ.
ഇന്ത്യൻ ഫുട്ബോൾ സമീപകാലത്ത് കുതിച്ചുചാട്ടങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു, സ്പാനിഷ് പരിശീലകരും കളിക്കാരും കൊണ്ടുവന്ന സ്പാനിഷ് സ്വാധീനത്തിന് ഇന്ത്യൻ മണ്ണിൽ ധാരാളം ബഹുമതികൾ ലഭിക്കുന്നു. സമീപകാലത്തായി ഇന്ത്യയിൽ ഏറ്റവും വിജയകരമായത് സ്പെയിനിൽ നിന്നുള്ള കോച്ചുമാരാണ്, ഇത് ഇന്ത്യൻ കളിക്കാരിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്, കാരണം അവർ മുമ്പത്തേതിനേക്കാൾ സാങ്കേതികമായി മികച്ചവരായിത്തീർന്നിരിക്കുന്നു, ഗെയിംപ്ലേയിൽ പോലും മാറ്റം വന്നു, പാസുകൾ നൽകാനുള്ള കഴിവ് വളർത്തി, പഴയ രീതിയിലുള്ള ലോംഗ് ബോൾ തന്ത്രങ്ങൾ അവർ മാറ്റിസ്ഥാപിച്ചു.
സ്പോർട്ടിംഗ് ഗോവ 2012 ൽ ഓസ്കാർ ബ്രൂസൺ എന്ന സ്പാനിഷ് ഹെഡ് കോച്ചിനെ നിയമിച്ചപ്പോൾ ഇന്ത്യൻ തീരങ്ങളിൽ സ്പാനിഷ് ആധിപത്യത്തിന്റെ ആദ്യ വിത്തുകൾ വിതച്ചു. പരിശീലകരും കളിക്കാരും സ്പെയിനിൽ നിന്ന് ഒഴുകാൻ തുടങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഇന്ത്യൻ തീരങ്ങളിൽ സ്പാനിഷ് പരിശീലകരുടെ എണ്ണം വളരെ കൂടുതലായി.
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വിജയകരമായ അഞ്ച് സ്പാനിഷ് കോച്ചുമാർ ഇവരാണ്.
ഫെർണാണ്ടോ സാന്റിയാഗോ വരേല
2018-ൽ ഗോകുലത്തിലേക്ക് വന്ന ശേഷം ആറുമാസം മാത്രം കഴിഞ്ഞ് വിട്ടുപോയതിനാൽ ഇന്ത്യയിൽ നിന്നു കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ ആദ്യ വരവിൽ അദേഹത്തിന് കഴിഞ്ഞില്ല. എന്നിരുന്നാലും അടുത്ത സീസണിൽ മലബാറിയൻസിന്റെ പ്രധാന പരിശീലകനായി അദ്ദേഹം മടങ്ങിയെത്തി.
പിന്നീട് ദുറണ്ട് കപ്പിനായുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ അദ്ദേഹം അതിന് മുമ്പേ തന്നെ കോഴിക്കോട് ആസ്ഥാനമായുള്ള ടീമിനെ കേരള പ്രീമിയർ ലീഗിൽ മുത്തമിടാൻ പ്രാപ്തിയുള്ള സംഘമാക്കി മാറ്റി.
ദുറണ്ട് കപ്പിൽ അദേഹം തന്റെ തന്ത്രങ്ങൾ വ്യക്തമായി നടപ്പിലാക്കി അദ്ദേഹത്തിന്റെ പുരോഗമനപരമായ ഫോർവേഡ് പാസിംഗ് രീതി ഹെൻറി കിസെക്ക, ആൻഡ്രെ എറ്റിയെൻ, മാർക്കസ് ജോസഫ് തുടങ്ങിയ കളിക്കാരുടെ സഹജമായ ആക്രമണ ഗുണങ്ങൾ വർദ്ധിപ്പിച്ചു. ടൂർണമെന്റിലുടനീളം മലബാറിയൻസ് കളിക്കളത്തിൽ സ്വതന്ത്രമായി ഒഴുകുന്നവരായിരുന്നു, കൊൽക്കത്തയിൽ നടന്ന സെമി ഫൈനലിലും, ഫൈനലിലും മലബാറിയൻസ് ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും പരാജയപ്പെടുത്തി ദുറണ്ട് കപ്പ് ചരിത്രത്തിലേക്ക് കാലെടുത്തു കുത്തി.
വരേലയുടെ സ്വതന്ത്രമായി ഒഴുകുന്ന ഫുട്ബോൾ ശൈലി അവരുടെ ആദ്യത്തെ പ്രധാന ടൈറ്റിൽ നേടാൻ കോഴിക്കോട് നിന്നുള്ള ക്ലബ്ബിനെ സഹായിച്ചു. ദുറണ്ട് കപ്പ് വിജയം ഇനി മുതൽ വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടും, അതിനാൽ മറ്റുള്ള മുൻനിര പരിശീകാരുടെ പേരുകൾക്ക് മുമ്പായി വരേലയുടെ പേര് ഈ പട്ടികയിൽ ഇടംനേടും.
സെർജിയോ ലോബെറ
ഇന്ത്യൻ മണ്ണിലേക്ക് കാലു വച്ച ഏറ്റവും മികച്ച കോച്ചുകളിൽ ഒന്നാണ് ഇദ്ദേഹം 2017 ൽ എഫ്‌സി ഗോവയിൽ ചേർന്നപ്പോൾ ലോബെറയുടെ കൈമുതൽ ചെറുപ്പവും ആവേശവും ആയിരുന്നു.
43 കാരനായ അദ്ദേഹം ഒരിക്കൽ എഫ്സി ബാഴ്‌സലോണയിൽ യൂത്ത് ടീം പരിശീലകനായിരുന്നു. സമാനമായ ഫുട്‌ബോൾ പ്രത്യയശാസ്ത്രം അദ്ദേഹം ഇന്ത്യയിലേക്ക് പറിച്ചു നട്ടു . ഇന്ത്യൻ ഫുട്ബോളിന്റെ കാഴ്ചപ്പാട് തന്നെ അദ്ദേഹം മാറ്റിമറിച്ചു , കാരണം സങ്കീർണ്ണമായ പാസുകൾ കളിക്കുന്നതിലും അവരുടെ ഗ്രാഹ്യവും വിശാലമായ പാസിംഗ് കഴിവുകളും ഉപയോഗിച്ച് കളിക്കളത്തിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ രീതി ഇന്ത്യൻ കളിക്കാരുടെ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്തു.
മുഹമ്മദ് നവാസ്, സെറിറ്റൺ ഫെർണാണ്ടസ്, ബ്രാൻഡൻ ഫെർണാണ്ടസ്, തുടങ്ങിയ ചെറുപ്പക്കാരായ കളിക്കാരിൽ അദ്ദേഹം അതിയായ വിശ്വാസം പ്രകടിപ്പിച്ചതിനാൽ ലോബേരയുടെ കീഴിൽ യുവതാരങ്ങളുടെ പ്രകടനവും ആത്മവിശ്വാസവും ഉയർന്നു.
2018-19 സീസണിൽ ഫൈനലിലെത്താൻ ലോബെറയ്ക്കും കുട്ടികൾക്കും സാധിച്ചു, എന്നാൽ അവിടെ ബെംഗളൂരു എഫ്‌സിക്കെതിരെ തോറ്റു, എന്നിരുന്നാലും ആ സീസണിൽ സൂപ്പർ കപ്പ് നേടിയതിലൂടെ അവർ തങ്ങളുടെ അഭിമാനം സ്വയം വീണ്ടെടുത്തു. കഴിഞ്ഞ സീസണിലും അവർ വീണ്ടും അസാധാരണമായ ഫുട്ബോൾ കളിക്കുകയും ഐഎസ്‌എൽ ലീഗ് ഘട്ടം അവസാനിപ്പിക്കുകയും ചെയ്തു, അതിന് ശേഷം ആദ്യമായി ഐഎസ്‌എൽ ലീഗ് ടോപ്പർ ടൈറ്റിൽ നേടുകയും ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി മാറുകയും ചെയ്തു.
പലരേയും ഞെട്ടിച്ചു കൊണ്ട് ഈ സീസണിൽ പകുതിക്ക് വച്ചു ലോബേരയെ പുറത്താക്കിയെങ്കിലും ഇന്ത്യൻ ഫുട്ബോളിനും എഫ്സി ഗോവക്കും മൊത്തത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിഷേധിക്കാനാവില്ല. ആക്രമണ ഫുട്ബാളിന്റെ ഒരു ഐഡന്റിറ്റി അദ്ദേഹം അവർക്ക് നൽകി. അടുത്ത സീസൺ മുതൽ മുംബൈ സിറ്റി എഫ്‌സിയിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ലോബെറ ഒരുങ്ങുന്നു.
കാൾസ് ക്വാഡ്രാറ്റ്
നിലവിലെ ബെംഗളൂരു എഫ്‌സി ഹെഡ് കോച്ച് ആണ് ഇദ്ദേഹം 2016 ൽ ആൽബർട്ട് റോക്കയുടെ സഹായിയായി ഇന്ത്യയിലെത്തി. റോക്കയുടെ ഒപ്പം നിന്ന് അദ്ദേഹം അടവുകൾ പഠിച്ചു വിടവാങ്ങാനുള്ള റോക്കയുടെ തീരുമാനത്തിലേക്ക് അദേഹം തിരിയുമ്പോൾ ക്വാഡ്രത്ത് വൈകാതെ ബ്ലൂസിന്റെ മുഖ്യ പരിശീലകനായി.
ക്വാഡ്രറ്റിന് റോക്കയുമായി വലിയ സമാനതകളുണ്ട്. റോക്ക എന്ന അതികായനായ സ്പെയിനാർഡ് നിർമ്മിച്ച പാരമ്പര്യം തുടരുന്നതിനായി അദ്ദേഹവും ബ്ലൂസിന്റെ ഘടനയിൽ വലിയ മാറ്റമൊന്നും വരുത്തിയില്ല. 2019 ലെ സീസണിൽ അവരുടെ തന്ത്രങ്ങക്ക് ചുക്കാൻ പിടിച്ച് ബ്ലൂസിനെ അവരുടെ ആദ്യത്തെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്ക് അദേഹം നയിച്ചു.
2018 ൽ ചെന്നൈയിനെതിരെ തോറ്റതിന് ശേഷം കിരീടം നേടാനുള്ള വലിയ ദൃഡ നിശ്ചയവും ധൈര്യവും അദ്ദേഹത്തിന്റെ ടീം പ്രകടിപ്പിച്ചു. ക്വാഡ്രാറ്റ് സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോൾ സ്വയം അഭിമാനം വീണ്ടെടുക്കാനുള്ള കളിക്കാരുടെ കൂട്ടായ ശ്രമമായിരുന്നു അത്.
രണ്ടാം സീസൺ അദ്ദേഹത്തിന് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു, കാരണം മിക്കു വിൻ്റെ അഭാവം മൂലം അവർക്ക് ഉണ്ടായിരുന്ന ഒരു മുൻതൂക്കം നഷ്ടപ്പെട്ടു. ഡെഷോർൺ ബ്രൗൺ, മാനുവൽ ഒൻവു, കെവോൺ ഫ്രെറ്റർ തുടങ്ങിയ കളിക്കാരൊന്നും തന്നെ വെനിസ്വേലൻ താരം മിക്കുവിന് സമാനമായ സ്വാധീനം ചെലുത്തിയില്ല. ബ്ലൂസ് ഡിഫെൻസ് നന്നായിരുന്നെങ്കിലും ഗോളുകൾ നേടാൻ അവർ പാടുപെട്ടു. ഗോളുകളുടെ അഭാവവും അവരുടെ സ്റ്റാർ മിഡ്ഫീൽഡർ റാഫേൽ അഗസ്റ്റോയ്ക്ക് പരിക്കേറ്റതും തിരിച്ചടിയായി എ.എഫ്.സി കപ്പിൽ പെനാൽറ്റിയിൽ ആണ് അവസാന യോഗ്യതാ മത്സരത്തിൽ മസിയയ്‌ക്കെതിരെ ബ്ലൂസ് പരാജയപ്പെട്ടത്. പ്രധാന പരിശീലകനെന്ന നിലയിൽ അദ്ദേഹം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.
ആൽബർട്ട് റോക്ക
ഒരുപക്ഷേ സങ്കീർണ്ണമായ പാസിംഗ് ഗെയിംപ്ലേ ഇന്ത്യൻ മണ്ണിൽ സംയോജിപ്പിച്ച ആദ്യത്തെ സ്പാനിഷ് പരിശീലകൻ ആണ് റോക്ക. 2017 ൽ ബെംഗളൂരു എഫ്‌സിയിൽ ചേരുന്നതിന് മുമ്പ്, റോക്ക ഫ്രാങ്ക് റിജ്‌കാർഡിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു, റോക്ക സ്വയം ഒരു പ്രധാന പരിശീലകനാകാൻ തീരുമാനിക്കുന്നതിന് മുമ്പ് ഇരുവരും ഗലാറ്റസാരെയിലും സൗദി അറേബ്യ ദേശീയ ടീമിലും ഒരുമിച്ച് പ്രവർത്തിച്ചു.
എൽ സാൽവഡോറിനെ മാനേജ് ചെയ്ത ശേഷം അദ്ദേഹം ബെംഗളൂരുവിൽ ചേർന്നു. അന്നത്തെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നവോന്മേഷം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എ.എഫ്.സി കപ്പ് ഫൈനലിലേക്ക് അദ്ദേഹം ബ്ലൂസിനെ നയിച്ചു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി അവർ മാറി. എന്നിരുന്നാലും, ഇറാഖിലെ എയർഫോഴ്സ് ക്ലബിനെതിരെ അവർ തോറ്റു, പക്ഷേ അത് ഇന്ത്യൻ ഫുട്ബോളിലെ ചരിത്ര നിമിഷമായിരുന്നു.
2016/17 സീസണിൽ ഫെഡറേഷൻ കപ്പ് തിരിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം എ.എഫ്.സി കപ്പിനെ കണ്ണു വച്ചു. ഐ-ലീഗിൽ നിന്ന് ഐഎസ്‌എല്ലിലേക്ക് ബ്ലൂസ് മറു കണ്ടം ചാടിയപ്പോൾ, റോക്ക അവിടെയും വീണ്ടും അവരെ ഫൈനലിലേക്ക് നയിച്ചു. 2017/18 സീസണിന്റെ അവസാനത്തിൽ അദ്ദേഹം ബ്ലൂസിനെ വിട്ടു പോയെങ്കിലും ഇന്ത്യൻ തീരങ്ങളിൽ ഒരു വിപ്ലവത്തിന് തിരി കൊളുത്തിയ മാനേജരായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നിട്ടുണ്ട്, ഇത്തവണ ഹൈദരാബാദ് എഫ്‌സിയുടെ ചുക്കാൻ പിടിക്കാൻ പോകുന്നത് റോക്ക ആയിരിക്കും.
അന്റോണിയോ ലോപ്പസ് ഹബാസ്
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വിജയകരമായ സ്പാനിഷ് പരിശീലകനായ അന്റോണിയോ ഹബാസ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന സീസണിൽ ഇന്ത്യയിലെത്തി. 62 കാരനായ സ്പെയിനാർഡ് ഒരിക്കൽ ഹിസ്റ്റോ സ്റ്റോയിക്കോവിന്റെ സഹായിയായിരുന്നു, കൂടാതെ അദ്ദേഹത്തിൽ നിന്നും കോച്ചിംഗിൽ ധാരാളം അനുഭവങ്ങൾ സമ്പാദിക്കുകയും ചെയ്തു.
സ്പാനിഷ് ശൈലിയിലുള്ള ബിൽഡപ്പ്, പാസിംഗ് പ്ലേ എന്നിവ ഹബാസ് പിന്തുടർന്നില്ല, കാരണം അവരുടെ അവരുടെ സന്തുലിതാവസ്ഥയും ടീം ഘടനയും നിലനിർത്തുന്നതിനും എതിരാളികളെ പ്രത്യാക്രമണങ്ങളിൽ കൂടി തകർത്തു കളയുന്നതിനും ആണ് അദ്ദേഹം മുൻഗണന നൽകിയത്. 2014 ൽ അരങ്ങേറ്റം കുറിച്ച ഐഎസ്‌എൽ കിരീടത്തിലേക്ക് ഹബാസ് എടികെയെ നയിച്ചു.
കൊൽക്കത്ത ആസ്ഥാനമായുള്ള ടീം 2015 ൽ വീണ്ടും പ്ലേ ഓഫിലേക്ക് കടന്നതോടെ ഹബാസ് അദ്ദേഹത്തിന്റെ മാജിക് തുടർന്നു. എന്നിരുന്നാലും, ഫൈനലിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിയെ 2-4 എന്ന സ്കോറിന് അവരെ തോൽപ്പിച്ചു.
തുടർന്ന് ഹബാസ് ക്ലബ് വിട്ട് എഫ് സി പുണെ സിറ്റിയിൽ ചേർന്നു, അവിടെ അദ്ദേഹത്തിന് വലിയ വിജയമുണ്ടായില്ല. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് തുടങ്ങിയ മുൻനിര വിദേശ കളിക്കാർക്കൊപ്പം തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ വർഷം വീണ്ടും എടികെയിൽ ചേർന്നു. ചരിത്രം ആവർത്തിക്കുകയും കൊൽക്കത്ത അവരുടെ മൂന്നാം കിരീടം നേടുകയും ചെയ്തു.
For more updates, follow Khel Now on Twitter and join our community on Telegram.
Latest News
- Saudi Pro League: Al Shabab vs Al Hilal: Predicted Lineup, injury news, head-to-head, telecast
- Serie A: Lazio vs Juventus: Predicted lineup, injury news, head-to-head, telecast
- Bundesliga: Bayern Munich vs Borussia Dortmund: Predicted lineup, injury news, head-to-head, telecast
- Premier League: Brentford vs Manchester United: Predicted lineup, injury news, head-to-head, telecast
- LaLiga: Barcelona vs Las Palmas: Predicted lineup, injury news, head-to-head, telecast
Trending Articles
- Saudi club offers massive €100m per season salary deal to Robert Lewandowski
- Which Indian football team players have played under current Afghanistan boss Ashley Westwood?
- FIFA World Cup 2026 & AFC Asian Cup 2027 Qualifiers: 21 March All results
- One record Jurgen Klopp could not break as Liverpool manager
Editor Picks