Khel Now logo
HomeSportsBangladesh Premier LeagueLive Cricket Score
Advertisement

Football in Malayalam

കോസ്റ്റയുടെയും, കോണിന്റെയും കാര്യത്തിൽ എനിക്ക് സംശയമില്ല; കിബു വികൂന

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :November 29, 2020 at 12:39 AM
Modified at :December 13, 2023 at 1:01 PM
കോസ്റ്റയുടെയും, കോണിന്റെയും കാര്യത്തിൽ എനിക്ക് സംശയമില്ല; കിബു വികൂന

(Courtesy : Kerala Blasters)

ജംഷദ്‌പൂറിനെതിരെ ചെന്നൈയുടേത് തകർപ്പൻ പ്രകടനമായിരുന്നെന്നും വികൂന പറഞ്ഞു.

ഒട്ടേറെ വാഗ്ദാനങ്ങളുമായി ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലേക്ക് എത്തിയ കൊമ്പന്മാർക്ക് രണ്ട് മത്സരങ്ങൾക്ക് കഴിഞ്ഞിട്ടും ആദ്യ വിജയം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞയാഴ്ച സീസണിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഹൈലാൻഡേഴ്സിനെതിരെ വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. നാളെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സൗത്തേൺ ഡെർബിയിൽ സീസണിലെ ആദ്യ വിജയം തേടി മഞ്ഞപ്പട തങ്ങളുടെ ചിരവൈരികളായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി കോച്ച് കിബു വികൂനയും മിഡ്ഫീൽഡർ രോഹിത് കുമാറും വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഏറ്റവും പ്രധാനപ്പെട്ട ആശങ്കകളിലൊന്നായ സഹലിന്റെയും രാഹുൽ കെപിയുടെയും പരിക്കുകളെ പറ്റി സംസാരിച്ചുകൊണ്ട് വികൂന ആരംഭിച്ചു "കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഏറ്റവും പ്രധാനപ്പെട്ട ആശങ്കകളിലൊന്നാണ് സഹൽ അബ്ദുൾ സമദിന്റെയും രാഹുൽ കെപിയുടെയും പരിക്കുകൾ. അവർ ഇരുവരും ടീമിനൊപ്പം പരിശീലനം നടത്തുകയാണ്, നാളെത്തെ കളിയിൽ ഇടംനേടാനുള്ള സാധ്യത ഇരുവർക്കും വളരെ കൂടുതലാണ്, ഇന്നത്തെ പരിശീലനത്തിന് ശേഷം അവർ നാളെ കളിക്കാൻ തയ്യാറാണോ അല്ലെ എന്ന് ഞങ്ങൾക്ക് മനസിലാകും” കോച്ച് പറഞ്ഞു. ടീമിൽ കളിക്കാരെ ഇറക്കുന്നത് കേവലം ‘പരീക്ഷണങ്ങൾ’ മാത്രമല്ലെന്നും എതിരാളികൾ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് തന്റെ അവസാന ലൈനപ്പ് തിരഞ്ഞെടുക്കുന്നതെന്നും ഇത് കൂടാതെ കളിക്കുമുമ്പുള്ള പരിശീലന മൈതാനത്തെ കളിക്കാരുടെ പ്രകടനം വിലയിരുത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

"ടീമിൽ ഞങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്, ഞങ്ങൾ എല്ലാവരേയും പരിശീലിപ്പിക്കുന്നു, ഒപ്പം എല്ലാ മത്സരത്തിലും മികച്ച കോമ്പിനേഷൻ ഉപയോഗിക്കാനും ശ്രമിക്കുന്നു. ടീമിൽ കളിക്കാരെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന ഘടകങ്ങൾ പ്രീ-സീസൺ പരിശീലന ഫലങ്ങൾ, ഗെയിമിൽ പങ്കെടുക്കാൻ അവർ കാണിക്കുന്ന താല്പര്യം എന്നിവയാണ്, അത് മാത്രമല്ല ഞങ്ങളുടെ തന്ത്രങ്ങൾ ഓരോ എതിരാളിക്കും അനുസരിച്ച് വ്യത്യാസപ്പെടാം, രണ്ടാമത്തെ ഗെയിമിൽ ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയതിന്റെ കാരണവും അതാണ്. നാളത്തെ മത്സരത്തെ സംബന്ധിച്ചിടത്തോളം എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്ക് കണ്ടറിയാം”.

https://www.youtube.com/watch?time_continue=2&v=AP-EIVNZTJo&feature=emb_logo
Watch: Kibu Vicuna’s pre-match press conference

ഐ‌എസ്‌എല്ലിൽ ഇതുവരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെക്കുറിച്ചും 48 കാരൻ അഭിപ്രായപ്പെട്ടു. “ഇതുവരെയുള്ള ഞങ്ങളുടെ രണ്ട് മത്സരങ്ങളിലും കൂടുതൽ നേരം പന്ത് കൈവശം വച്ചിട്ടും ഞങ്ങൾ ആഗ്രഹിച്ചത്ര അവസരങ്ങൾ ഞങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നത് സത്യമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ, ആദ്യ പകുതിയിൽ ഞങ്ങൾ മികച്ച ടീമായിരുന്നു, രണ്ടാം പകുതിയിൽ ഞങ്ങൾക്ക് പന്തടക്കം നഷ്ടപ്പെട്ടു, നന്നായി കളിച്ചില്ല" അദ്ദേഹം പറഞ്ഞു. "ഞങ്ങൾക്കറിയാം ഗെയിമിന്റെ എല്ലാ കാര്യങ്ങളിലും മെച്ചപ്പെടേണ്ടതുണ്ട്, ഞങ്ങൾ അത് കൃത്യമായി ചെയ്യുന്ന പ്രക്രിയയിലാണ്.” വികൂന കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ പ്രതിരോധം പ്രത്യേകിച്ച് കോസ്റ്റ [നമോയിൻസു], [ബക്കറി] കോൺ എന്നിവരുടെ കാര്യത്തിൽ എനിക്ക് സംശയമില്ല. ഫുട്ബോളിൽ, കളിക്കാർ തമ്മിലുള്ള ബന്ധം ആവശ്യമാണ്, അത് പരിശീലനത്തിലൂടെയാണ് സംഭവിക്കുന്നത്. പ്രതിരോധത്തിൽ ആ ബന്ധം കെട്ടിപ്പടുക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു", “കഴിഞ്ഞ മത്സരത്തിനുശേഷം, മെച്ചപ്പെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ സംസാരിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഒരു പോയിന്റ് മാത്രമേയുള്ളൂ എന്നത് സത്യമാണ്. ഇതുവരെയുള്ള ഞങ്ങളുടെ രണ്ട് മത്സരങ്ങളിലും ഞങ്ങൾ ധാരാളം കാര്യങ്ങൾ ചെയ്തുവെന്നതും ശരിയാണ്, ഞങ്ങൾ പന്തടക്കം ഉണ്ടായിരുന്നു, ഞങ്ങൾക്ക് ഒരു പ്രത്യേക ശൈലി ഉണ്ടായിരുന്നു, ഒപ്പം ഗെയിമുകളിൽ ശരിയായ നിയന്ത്രണം കൂടുതൽ സമയം ഉണ്ടായിരുന്നു. അതിനാൽ, ഞങ്ങൾ ചില പോസിറ്റീവുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അവയിൽ ഞങ്ങൾ തീർച്ചയായും മെച്ചപ്പെടും.” കോച്ച് വിശദീകരിച്ചു.

താരതമ്യേന വളരെ കുറച്ച് സമയം മാത്രമുണ്ടായിരുന്ന പ്രീ-സീസണിനെക്കുറിച്ചും ടീമിന്റെ പ്രകടനത്തെ അത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ, വികൂനയുടെ മറുപടി ഇതായിരുന്നു, “അതെ, ഇത് പതിവിലും ചെറിയ പ്രീ-സീസൺ ആയിരുന്നു. സാധാരണയായി, ടീമുകൾ കൂടുതൽ പരിശീലനം നേടുകയും സ്വയം അറിയാൻ കൂടുതൽ സമയം നേടുകയും ചെയ്യുമായിരുന്നു. എല്ലാ ടീമുകളും ഈ പ്രശ്‌നത്തെ തുല്യമായി അഭിമുഖീകരിക്കുന്നതിനാൽ ഇത് ഒരു ഒഴികഴിവായി ഉപയോഗിക്കാൻ കഴിയില്ല. ഞാൻ ഇതിനകം പറഞ്ഞതുപോലെ, മറ്റ് ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങളുടെ കളിക്കാർ സ്വയം പൊരുത്തപ്പെടാൻ തയ്യാറാകേണ്ടത് വളരെ പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു.”

ഈ സീസണിലെ ഐ‌എസ്‌എൽ മത്സരക്രമവും താരതമ്യേന കടുപ്പമുള്ളതാണ്, വെറും മൂന്ന് മത്സരങ്ങൾക്കുള്ളിൽ മഞ്ഞപ്പടയ്ക്ക് രണ്ട് മത്സരങ്ങൾ കളിക്കേണ്ടി വരുന്നു. അതേസമയം, ലീഗിന്റെ മത്സര ക്രമത്തിന്റെ പരിണിതഫലങ്ങൾ വികൂന തള്ളിക്കളഞ്ഞു, “ലീഗ് ഷെഡ്യൂൾ ചെയ്യുന്നത് ഇങ്ങനെയാണ്, ഇതിനെക്കുറിച്ച് ഞങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനാകില്ല. മറ്റ് ടീമുകൾക്കും ഇത് ഒരുപോലെ ബുദ്ധിമുട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ ഈ പ്രശ്‌നങ്ങളെ മറികടക്കുന്നതിലാണ് മിടുക്ക്.”

ജംഷദ്‌പൂർ എഫ്‌സിക്കെതിരായ അവരുടെ ആദ്യ മത്സരത്തിൽ, ചെന്നൈയിൻ എഫ്‌സി വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, കാരണം അവർ ഓഫിൽ നിന്ന് തന്നെ ആക്രമിക്കുകയും ഒടുവിൽ മത്സരത്തിൽ വിജയിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് അടുത്തതായി നേരിടേണ്ട എതിരാളികളെ പറ്റി വികൂന പറഞ്ഞത് ഇങ്ങനെയാണ് . "ജംഷദ്‌പൂറിനെതിരെ ചെന്നൈയിൻ എഫ്‌സി തകർപ്പൻ കളി കളിച്ചു. അവരുടെ ആക്രമണ ഗെയിം വളരെ ശക്തമായിരുന്നു, അവർക്ക് എസ്മ [ഗോൺകാൽവ്സ്], [ലാലിയാൻസുവാല] ചാങ്‌ടെ തുടങ്ങിയ ഒരുപറ്റം മികച്ച കളിക്കാരുണ്ട്. കഴിഞ്ഞ സീസണിലെ റണ്ണറപ്പായിരുന്നു അവർ, ഈ സീസണിലും വളരെ മികച്ച ടീമാണ്.” അദ്ദേഹം പറഞ്ഞു.

നേരത്തെ സൂചിപ്പിച്ചതുപോലെ മിഡ്ഫീൽഡർ രോഹിത് കുമാറും കിബു വികുനയ്‌ക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മാനദണ്ഡമനുസരിച്ച് സെക്ഷനിൽ മാധ്യമങ്ങളുടെ കുറച്ച് ചോദ്യങ്ങൾക്ക് രോഹിത് മറുപടി നൽകി.

“ഒരു കളിക്കാരനെന്ന നിലയിൽ, പുതിയ അവസരങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് എനിക്ക് ഒരു നല്ല അവസരം നൽകി. എനിക്ക് എല്ലായ്പ്പോഴും അവർക്കുവേണ്ടി കളിക്കാൻ ആഗ്രഹമുണ്ട്, അതിനാൽ ഞാൻ ഇവിടെയുണ്ട്,” കൊമ്പന്മാർക്ക് വേണ്ടി ഒപ്പിടാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ചു. “ക്ലബിലെ അന്തരീക്ഷം നല്ലതാണ്. കേരളത്തിലെ ജനങ്ങളും വളരെ നല്ലവരാണ്, ഞാൻ ചേർന്നപ്പോൾ അവരിൽ നിന്ന് എനിക്ക് വളരെ നല്ല സ്വീകരണം ലഭിച്ചു. ഒരു ടീം എന്ന നിലയിൽ, ഓരോ ദിവസവും മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒപ്പം എന്റെ മറ്റ് ടീമംഗങ്ങളോടൊപ്പം ഈ സമയം ഒരു നല്ല സീസൺ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

ഐ എസ് എല്ലിലെ ഇതുവരെയുള്ള വ്യക്തിഗത പ്രകടനത്തെക്കുറിച്ചും ടീമിനുള്ളിലെ മത്സരത്തെക്കുറിച്ചും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ഓരോ ഗെയിമിലും ഞാൻ മെച്ചപ്പെടേണ്ടത് വളരെ പ്രധാനമാണ്. ഇനിയും മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് എല്ലായ്പ്പോഴും എനിക്ക് തോന്നുന്നതിനാൽ എന്റെ സ്വന്തം പ്രകടനങ്ങളിൽ ഞാൻ ഒരിക്കലും തൃപ്തനല്ല. ബ്ലാസ്റ്റേഴ്സിൽ ഞങ്ങൾ മിഡ്‌ഫീൽഡർമാർക്കിടയിലെ മത്സരം മികച്ചതും ആരോഗ്യകരവുമാണ്. ഞങ്ങൾ പരസ്പരം ഒന്നിച്ച് ഒറ്റകെട്ടായി മുന്നോട്ട് നീങ്ങുന്നു, അത് ടീമിനെയും സഹായിക്കുന്നു. കളിക്കാർക്കിടയിൽ ആരോഗ്യകരമായ മത്സരം നടക്കുന്നിടത്ത് ആരോഗ്യകരമായ ഒരു ടീമും ഉണ്ടാകും.”

“ഇതുവരെയുള്ള ഞങ്ങളുടെ മത്സരങ്ങളിൽ നിന്ന് ഞങ്ങൾ പഠിച്ച രണ്ട് പ്രധാന കാര്യങ്ങൾ, ഫലങ്ങൾ ശരിക്കും പ്രാധാന്യമർഹിക്കുന്നുവെന്നും 90 മിനിറ്റ് അവസാനിക്കുന്നതുവരെ ഒരു മത്സരവും അവസാനിക്കുന്നില്ല എന്നതുമാണ്. അതിനാൽ, അവസാന വിസിൽ വരെ ഞങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, കളിയുടെ ഫലത്തെ നേരത്തേ വിധിക്കരുത്.” ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ നിന്ന് ഏറ്റവുമധികം മുന്നേറാൻ തനിക്ക് തോന്നിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അഭ്യർത്ഥിച്ചപ്പോൾ താരം വിശദീകരിച്ചു.

അവസാനമായി ആരാധകരെക്കുറിച്ച് സംസാരിക്കുകയും സ്റ്റേഡിയങ്ങളിൽ അവരുടെ അഭാവം ടീമിനെ വളരെയധികം സ്വാധിനിച്ചെന്നും വെളിപ്പെടുത്തി രോഹിത് കുമാർ സെഷൻ അവസാനിപ്പിച്ചു.

“ഞങ്ങൾക്ക് തീർച്ചയായും ഞങ്ങളുടെ ആരാധകരെ മിസ്സ് ചെയ്യുന്നുണ്ട്, പ്രത്യേകിച്ചും കെബിഎഫ്സിയുടെ ഫാൻ‌ബേസ് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഒന്നാണ്. കൂടുതൽ മുന്നോട് പോകാൻ ആരാധകർ എല്ലായ്‌പ്പോഴും ഞങ്ങളെ പ്രേരിപ്പിക്കുന്നു, ഇവിടെ അവരുടെ അഭാവം മാറ്റങ്ങളുണ്ടാക്കി. അടുത്ത സീസണിൽ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു, അതുവഴി ഞങ്ങളുടെ പന്ത്രണ്ടാമന്‍റെ [ആരാധകർക്ക്] മുന്നിൽ വീണ്ടും കളിക്കാൻ കഴിയും.” ഇത്രെയും പറഞ്ഞ് അദ്ദേഹം സൈൻ ഓഫ് ചെയ്തു.

For more updates, follow Khel Now on Twitter and join our community on Telegram.

Krishna Prasad
Krishna Prasad

Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.

Advertisement
Advertisement