കിബു വികൂന: ഞാൻ എന്റെ ടീമിൽ വിശ്വസിക്കുന്നു
(Courtesy : ISL Media)
കൊമ്പന്മാർ ഇടഞ്ഞു ഇനി കളി മാറും...
ചാരമാക്കിയാലും ചികഞ്ഞു നോക്കിയാൽ അതിലേക്ക് ആഞ്ഞൂതിയാൽ ആളി കത്താൻ കരുത്തുള്ള വെടിമരുന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എന്നു ഇന്ന് സകലർക്കും മനസ്സിലായി. എണ്ണം പറഞ്ഞ മൂന്നു ഗോളിന്റെ മികവിൽ ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ് സിയെ തകർത്തു, പതിവ് പോലെ റഫറി ബ്ലാസ്റ്റേഴ്‌സിന് എതിരെ ഏകപക്ഷീയമായ തീരുമാനം പല തവണ പുറത്തെടുത്തു എങ്കിലും ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചു വാങ്ങി ആദ്യ പകുതിയിൽ കോസ്റ്റയും രണ്ടാം പകുതിയിൽ മുറെയും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സ്‌കോർ ചെയ്തു മുറെ രണ്ട് ഗോൾ നേടി. മത്സരശേഷം നിറഞ്ഞ പുഞ്ചിരിയോടെയാണ് കൊമ്പന്മാരുടെ ആശാൻ കിബു വികൂന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. കളിക്കാരുടെ ഉറച്ച ആത്മവിശ്വാസമാണ് വിജയത്തിന് കാരണമായതെന്നും കോച്ച് പറഞ്ഞു.
കേരളം ബ്ലാസ്റ്റേഴ്‌സ് പ്രകടന വിശകലനം
"ഞങ്ങൾക്ക് വിജയിക്കാനാകുമെന്ന് വിശ്വാസം ഉണ്ടായിരുന്നു. ഇന്ന് ജംഷദ്‌പൂർ എഫ്‌സിക്കെതിരെ നന്നായി കളിച്ചാൽ മൂന്ന് പോയിന്റുകൾ നേടാമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു” വികൂന പറഞ്ഞു. “ഞങ്ങൾ നന്നായി ആരംഭിച്ച് മത്സരത്തിന്റെ ആദ്യ ഗോൾ നേടി. പിന്നീട് അവർ സമനിലയാക്കിയെങ്കിലും ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഞങ്ങൾക്ക് മുന്നിലെത്താൻ മറ്റൊരു അവസരം ലഭിച്ചു."
[KH_ADWORDS type="4" align="center"][/KH_ADWORDS]
“രണ്ടാം പകുതിയിൽ, ലാൽറുത്താരയുടെ രണ്ടാമത്തെ മഞ്ഞ കാർഡ് ഞങ്ങൾക്ക് കാര്യങ്ങൾ അൽപം ബുദ്ധിമുട്ടാക്കി, കാരണം ഞങ്ങൾക്ക് ബാക്കി കളിയുടെ ബാക്കി സമയം വെറും പത്ത് കളിക്കാരുമായി കളിക്കേണ്ടി വന്നു. എന്നാൽ മത്സരത്തിൽ വിജയിച്ചതോടെ ഞങ്ങൾ വളരെ കോംപ്റ്റിറ്റിവ് ടീമാണെന്ന് ഞങ്ങൾ തെളിയിച്ചു. ഇന്ന് ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തിനുള്ള കാരണങ്ങൾ
സീസണിലെ രണ്ടാമത്തെ വിജയം നേടാൻ ടീമിന്റെ സ്വഭാവം അവരുടെ ഗെയിംപ്ലേയുടെ ഗുണനിലവാരം എന്നിവ സഹായിച്ചതായി 48-കാരൻ പറഞ്ഞു.
"രണ്ട് ഘടകങ്ങളും സഹായിച്ചു. സ്കോർ ചെയ്യാനുള്ള ധാരാളം നല്ല അവസരങ്ങളും ഞങ്ങൾ സൃഷ്ടിച്ചു. നിങ്ങൾക്കറിയാവുന്നതുപോലെ, കോസ്റ്റ (നമോയിൻസു) ഒരു ഗോളും ജോർദാൻ (മുറെ) മറ്റ് രണ്ട് ഗോളുകളും നേടി. മത്സരത്തിന് മുമ്പ്, ഞങ്ങൾ അതിനായി കഴിയുന്നത്ര രീതിയിൽ തയാറെടുപ്പുകൾ നടത്തി. മത്സരത്തിന്റെ പ്രധാന വശങ്ങളെക്കുറിച്ച് ഞങ്ങൾ വളരെയധികം വിശകലനം നടത്തി, ഫോർമേഷനിൽ മാറ്റങ്ങൾ കൊണ്ട് വന്നു.” അദ്ദേഹം വെളിപ്പെടുത്തി.
ഗെയിംപ്ലേയുടെ നിലവാരം
മഞ്ഞപ്പടയ്ക്ക് ഈ സീസണിൽ ഇത് രണ്ടാം ജയം മാത്രമാണെങ്കിലും, തന്റെ ടീം മികച്ച ഫുട്ബോൾ കളിക്കുന്നത് ഇതാദ്യമല്ലെന്ന് കിബു വികൂന പറഞ്ഞു. “ഞങ്ങളുടെ മുമ്പത്തെ ചില മത്സരങ്ങളിൽ, ഞങ്ങൾ ചില ഭാഗങ്ങളിൽ മികച്ച ഫുട്ബോൾ കളിച്ചു. എന്നിരുന്നാലും, അത്തരം അവസരങ്ങളിൽ മുഴുവൻ സമയവും മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.” അദ്ദേഹം വിശദീകരിച്ചു.
[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]
“ഇന്ന് രാത്രി ഞങ്ങൾ കൂടുതൽ ആക്രമിച്ച് കളിച്ചു, അത് ഒരു മാറ്റമുണ്ടാക്കി. തോൽപ്പിക്കാൻ പ്രയാസമുള്ള ഒരു ടീമിനെതിരെ ഞങ്ങൾ വളരെ അധികം ആക്രമിച്ച് കളിച്ചു. അവർക്ക് ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുണ്ട് (നെറിജസ് വാൽസ്‌കിസ്), കൂടാതെ സെറ്റ് പീസുകളിൽ അവർ വളരെ മികച്ചവരാണ്. അതിനാൽ ഈ വിജയം എനിക്ക് വളരെയധികം സംതൃപ്തി നൽകുന്നു.” സഹൽ അബ്‌ദുൾ സമദിന് പകരക്കാരനായി രാഹുൽ കെ പിയെ ഇറക്കിയത് തന്ത്രപരമായ നീക്കമായിരുന്നെന്നും കോച്ച് വ്യക്തമാക്കി. “സഹലിനെ പുറത്താക്കിയത് തന്ത്രപരമായ തീരുമാനമായിരുന്നു. അതിനുശേഷം ഞങ്ങൾ ഒരു ഗോൾ കൂടി നേടി, അതിനാൽ ഈ നീക്കം ശരിയായിരുന്നു എന്ന് ഞാൻ കരുതുന്നു.” അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ വിജയത്തെക്കുറിച്ച്
"ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഞങ്ങൾ വിജയിക്കാൻ ശ്രമിച്ചു, എന്നാൽ മറുവശത്ത് ഞങ്ങൾക്ക് എല്ലായ്പ്പോഴും അതെ ആഗ്രഹമുള്ള മറ്റൊരു ടീം ഉണ്ടായിരുന്നു, അവരും അതേ കാര്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതുവരെ ഞങ്ങൾക്ക് അധികം നല്ല ഫലങ്ങൾ നേടാനായില്ല, അതുകൊണ്ട് തന്നെ ഇന്ന് ആസ്വദിക്കാനുള്ള ദിവസമാണ്.”കിബു വികൂന പറഞ്ഞു."
"ഇന്നത്തെ ടീമിന്റെ പ്രകടനത്തെ നമുക്ക് അഭിനന്ദിക്കാം. മൂന്ന് പോയിന്റുകൾക്ക് പുറമെ, ഈ വിജയം ടീമിന്റെ ആത്മവിശ്വാസം പുനസ്ഥാപിക്കും. ഞാൻ എന്റെ ടീമിൽ വിശ്വസിക്കുന്നു, ഞങ്ങൾക്ക് നല്ല ഫുട്ബോൾ കളിക്കാനും നല്ല ഫലങ്ങൾ നേടാനും കഴിയുമെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ സീസണിൽ അവർ പറയുന്നതുപോലെ ഈ വിജയം ഒരു വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിക്കാം.” അദ്ദേഹം സൈൻ ഓഫ് ചെയ്തു.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
Latest News
Editor Picks
- Top 10 most profitable academies in football world
- Top 10 longest penalty shootouts in football history
- Top 10 footballers to score vital goal against their former club
- Top 10 football players to score & celebrate against their former club
- Why Mikel Arteta's Arsenal should sign a big-money striker in summer 2024?