സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞങ്ങൾക്ക് സമയം വേണം: കിബു വിക്കൂന
ഫിറ്റ് അല്ലാത്തത് കാരണമാണ് സഹലിനെ ഇറക്കാത്തതെന്നും വിക്കൂന വെളിപ്പെടുത്തി
വിജയം പ്രതീക്ഷിച്ച ആരാധകർക്ക് സമനില സമ്മാനിച്ച് ബ്ലാസ്റ്റേഴ്‌സ്, ഗോവ ബംബോളിമിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി ലീഡ് എടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിറുത്താൻ അവർക്ക് സാധിച്ചില്ല. 51-ആം മിനിറ്റിൽ അപ്പിയയും മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സില്ലയും നേടിയ ഗോളിലൂടെയാണ് ഹൈലാൻഡേർസ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. ഇരുകൂട്ടരുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തെക്കുറിച്ച് മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ബോസ് വിക്കൂന.
രണ്ട് ഗോളിന്റെ ലീഡ് ഉണ്ടായിരുന്നിട്ടും മത്സരം സമനിലയിൽ അവസാനിപ്പിച്ചതിന്റെ ദുഃഖം വിക്കൂനയുടെ മുഖത്ത് വ്യക്തമായിരുന്നു. എന്നിരുന്നാലും, ടീമിന്റെ ആദ്യ പകുതിയിലെ പ്രകടനത്തെ പ്രശംസിക്കുകയും ഒപ്പം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും വിക്കൂന പറഞ്ഞു. "ആദ്യ പകുതിയിൽ ഞങ്ങൾ വളരെ നന്നായി കളിച്ചു, പന്ത് ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു, ഞങ്ങളുടെ മൊത്തത്തിലുള്ള പ്രകടനം തൃപ്തികരമായിരുന്നു." " എന്നാൽ, ആദ്യ ഗോളിന് ശേഷം മത്സരം കൂടുതൽ കടുത്തു, ഞങ്ങൾ നന്നായി ശ്രമിച്ചു, എന്നാൽ അതേ സമയം, ഞങ്ങൾക്ക് രണ്ട് പോയിന്റുകൾ നഷ്ട്ടമായതിൽ ഞങ്ങൾ വളരെ അസ്വസ്ഥരും നിരാശരുമാണ്” വിക്കൂന കൂട്ടിച്ചേർത്തു.
ടീം ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയുടെ പ്രകടനത്തിൽ വിക്കൂന സന്തുഷ്ടനാണെന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്, "സിഡോ ഇന്ന് നന്നായി കളിച്ചു. അദ്ദേഹം ഒരു ഗോൾ നേടി, ഗെയിമിലുടനീളം ഞങ്ങളുടെ ആക്രമണങ്ങളിൽ നന്നായി പങ്കെടുത്തു,” അദ്ദേഹം പറഞ്ഞു.
ശാരീരികമായി തയാറാകാത്തതിനാലാണ് സഹൽ അബ്ദുൾ സമദിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും കിബു വികുന കൂട്ടിച്ചേർത്തു. അനുയോജ്യമായ ഒരു ടീം കോമ്പിനേഷൻ കണ്ടെത്താൻ തന്റെ ടീമിന് കൂടുതൽ സമയം ആവശ്യമാണെന്നും 48 കാരൻ വാദിച്ചു.
“തീർച്ചയായും, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും വ്യത്യസ്ത തന്ത്രങ്ങൾ പരീക്ഷിക്കാനും ഞങ്ങൾക്ക് സമയം ആവശ്യമാണ്. ഇന്ന്, ചില സമയങ്ങളിൽ ഞങ്ങൾ പിന്നിൽ നിന്ന് നന്നായി കളിച്ചുവെന്നും വരും ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ മികച്ചരാകുമെന്നും എനിക്ക് തോന്നുന്നു."
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹെഡ് കോച്ച് ജെറാർഡ് ന്യൂസ് തന്റെ ക്ലബിന്റെ പരിശീലന മൈതാനത്തിന്റെ മോശം നിലവാരത്തിൽ നിരാശ പ്രകടിപ്പിച്ചപ്പോൾ, കിബു വികുനയ്ക്ക് അതൊരു പ്രശ്നമായിരുന്നില്ല. "പരിശീലന മൈതാനങ്ങളെക്കുറിച്ച് മോശമൊന്നും പറയാനില്ല. അവ കുഴപ്പമില്ല, ഞങ്ങളുടെ കളിക്കാരെ മികച്ചതാക്കാൻ ലഭ്യമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബോൾ പൊസഷൻ വളരെ കുറവായിരുന്നു, ഇത് ഒരു തന്ത്രപരമായ തീരുമാനമാണോ എന്ന ചോദ്യത്തിന് കോച്ചിന്റെ മറുപടി ഇതായിരുന്നു.
"രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ അനുവദിക്കുക എന്നത് തന്ത്രപരമായ തീരുമാനമൊന്നുമല്ല. ഗെയിമിലുടനീളം എന്റെ ടീമിനെ കൈവശം പന്ത് വയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു പരിശീലകനാണ് ഞാൻ. ആദ്യ പകുതിയിൽ ഞങ്ങളുടെ കൈവശം പന്ത് കൂടുതൽ നേരം ഉണ്ടായിരുന്നു, ഹാഫ് ടൈമിൽ, കൂടുതൽ കഠിനമായി ഓടുന്നതിനെക്കുറിച്ചും കൂടുതൽ നേരം പന്തിന്റെ കൈവശം സൂക്ഷിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. എന്നിരുന്നാലും, ഇടവേളയ്ക്ക് ശേഷം മത്സരം വീണ്ടും ആരംഭിക്കുമ്പോൾ ഞങ്ങൾക്ക് അൽപ്പം അമിത ആത്മവിശ്വാസമുണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നു. അതേസമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നന്നായി കളിച്ചു." വിക്കൂന പറഞ്ഞു.
നിരാശാജനകമായ സമനില ആയിരുന്നിട്ടും, കഴിഞ്ഞ ഗെയിമിൽ നിന്ന് മുന്നോട്ട് പോകാനും വരാനിരിക്കുന്ന മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണിതെന്നും കിബു വികൂന സൂചിപ്പിച്ചു. "എല്ലാ മത്സരങ്ങളും വ്യത്യസ്തമാണ്. ഇപ്പോളുള്ള സമനിലയിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഞങ്ങൾക്ക് ഗെയിമിൽ നിന്ന് ഒരു പോയിന്റ് ലഭിച്ചു, ഞങ്ങളുടെ അടുത്ത ലക്ഷ്യം ഇതിൽ നിന്ന് കരകയറി ഞായറാഴ്ച ഒരു നല്ല മത്സരം കളിക്കുക എന്നതാണ്”. ഇത്രെയും പറഞ്ഞ് വിക്കൂന അവസാനിപ്പിച്ചു.
Latest News
- Manchester United staff discontent with club's board cutting down perks for upcoming FA Cup final
- Bruno Fernandes played with a broken hand in 4-2 win against Sheffield United in Premier League
- Which is the highest-scoring match between Mohun Bagan and Odisha FC?
- Mohun Bagan vs Odisha FC: Three key battles that can decide ISL semi-final second leg
- Real Madrid star Vinicius Jr hails Rafael Nadal as 'Legend'; gifts tennis legend signed jersey
Trending Articles
- Scouting Report: Who is East Bengal's bright talent Sayan Banerjee?
- Which clubs have won ISL Trophy in the past?
- Anju Turambekar appointed AFC Youth Panel Member to represent Singapore
- Hyderabad FC handed 'another' FIFA transfer ban
- Jahouh's domination and other talking points from Odisha FC's win over Mohun Bagan
Editor Picks
- Which is the highest-scoring match between Mohun Bagan and Odisha FC?
- All-Indian scorecard and other talking points from ISL semi-final between FC Goa and Mumbai City FC
- Which clubs have won ISL Trophy in the past?
- Anju Turambekar appointed AFC Youth Panel Member to represent Singapore
- Top five players with most away goals in UEFA Champions League knockout phase