Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ഇന്ത്യൻ പരിശീലകരെ വെള്ളിവെളിച്ചത്തിൽ എത്തിക്കുന്നതിൽ ഐ എസ് എല്ലിനോട് നന്ദി പറയണം; ഇഷ്ഫാഖ് അഹമ്മദ്

Published at :February 27, 2021 at 11:05 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ഖാലിദ് ജമീൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും കോച്ച് പറഞ്ഞു.

ലീഗിലെ അവസാന മത്സരത്തിലും വിജയം കാണാതെ കൊമ്പന്മാർ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ്‌ പ്ലേ ഓഫ് ഉറപ്പിച്ചു. ഇതോടെ 20 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ മത്സരങ്ങൾ പൂർത്തിയാക്കി

മത്സരശേഷം ബ്ലാസ്റ്റേഴ്സിന്റെ താത്കാലിക കോച്ച് ഇഷ്ഫാഖ് അഹമദ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു

യുവ താരങ്ങളെ വച്ചുള്ള പരീക്ഷണം

യുവ താരങ്ങളെ ഇറക്കി അവർക്ക് കൂടുതൽ സമയം നൽകി പരീക്ഷണം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിന് ഇഷ്ഫാഖിന്റെ മറുപടി ഇതായിരുന്നു. ”ശരി, പക്ഷേ, ഞങ്ങളുടെ എല്ലാ യുവ കളിക്കാരും ഇന്ന് ഇറങ്ങി. ജീക്സൺ സിങ് ചെറുപ്പമാണ്, രാഹുൽ കെപി ചെറുപ്പമാണ്, പ്രശാന്ത് ചെറുപ്പമാണ്. ”

"ഞാൻ എല്ലായ്പ്പോഴും ക്ലബിന്റെ നയം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അത് നിങ്ങൾക്കറിയാമോ, ഞങ്ങൾ അവർക്ക് അവസരം നൽകുന്നുണ്ട്, അവരാണ് ഭാവി അത്കൊണ്ട് തന്നെ ഞങ്ങൾ അവരെ കളിപ്പിക്കുന്നു. ഗിവ്‌സൺ സിംഗ് മൊയ്‌റാങ്‌തെം, അദ്ദേഹം ഇന്ന് കളിച്ചു, പ്യൂട്ടിയ നമ്മുടെ ഭാവി താരമാണ്, അവൻ ഇപ്പോഴും ചെറുപ്പമാണ്. അതിനാൽ അവരെ എല്ലാം ഏതെങ്കിലും വിധത്തിൽ ഉൾപ്പെടുത്താൻ ഞാൻ പരമാവധി ശ്രമിച്ചു. എനിക്ക് പൂർണ്ണമായും ടീമിനെ മാറ്റിയിട്ട് കളിക്കാരോട് ഞങ്ങൾക്ക് ജയം മാത്രമാണ് ആഗ്രഹം എന്ന് പറയാൻ പറ്റില്ല. ഇതിൽ അന്തസ്സ് എന്നു പറഞ്ഞ ഒരു കാര്യം കൂടി ഉണ്ട്. അതിനാൽ ഒരു നല്ല മത്സരം നടത്താനും അവർക്ക് അവസരം നൽകാനും ഞാൻ ആഗ്രഹിച്ചു, ഞാൻ പരമാവധി ശ്രമിച്ചു. 18 വയസുള്ള ഗോൾകീപ്പറെയും ഇത്തവണ ഞങ്ങൾ ഉൾപ്പെടുത്തിയിരുന്നു (മുഹീത് ഷബ്ബീർ). കളി മറ്റൊരു രീതിയിൽ ഗതി മാറിയിരുന്നെകിൽ ഞാൻ അദ്ദേഹത്തെയും ഉൾപ്പെടുത്തുമായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=4BBO0zC9T5M
WATCH: Ishfaq Ahmed's post-match press conference

വാട്ടർ ബ്രെക്കുകളിൽ നഷ്ട്ടപെടുന്ന മൊമെന്റം

”നോക്കൂ, ഇതാണ് എപ്പോഴും സംഭവിക്കുന്നത്, വാട്ടർ ബ്രേക്ക് ആവുന്നു അത് കഴിഞ്ഞ ഉടൻ ഞങ്ങൾ ഒരു ഗോൾ വഴങ്ങുന്നു. സീസൺ മുഴുവൻ ഇതായിരുന്നു ഞങ്ങളുടെ അവസ്ഥ.”

"ഞാൻ സത്യസന്ധമായി പറയാം, വാട്ടർ ബ്രേക്കുകളിൽ മാത്രമല്ല, ഞങ്ങൾ നല്ല ഫുട്ബോൾ കളിക്കുമ്പോൾ പോലും, പെട്ടെന്ന് ഏകാഗ്രതയുടെ അഭാവം അല്ലെങ്കിൽ ചെറിയ പിഴവുകൾ കാരണം ഞങ്ങൾക്ക് ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ട്. ബക്കറി കോണിന് നഷ്ടമായ സെറ്റ് പീസിൽ ഞങ്ങൾ ആധിപത്യം സ്ഥാപിക്കുകയും നല്ലൊരു അവസരം സൃഷ്ടിക്കുകയും ചെയ്തു. അപ്പോഴത്തേക്കും വാട്ടർ ബ്രേക്ക് വന്നു, അവരുടെ കളി രീതിയിൽ മാറ്റം വന്നു ഞങ്ങൾ ഒരു ഗോൾ വഴങ്ങി.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാഫ് ടൈമിലെ പ്രോത്സാഹനം

രണ്ടാം പകുതിയിൽ കളിക്കാർ എങ്ങനെ മികച്ച പ്രകടനം നടത്തി എന്നതിനെക്കുറിച്ച് ചോദിച്ചപോപ്പോൾ ഇതായിരുന്നു കോച്ചിന്റെ പ്രതികരണം. "നിങ്ങൾ താത്കാലിക ഹെഡ് കോച്ചായിരിക്കുമ്പോൾ കാര്യങ്ങൾ ശരിക്കും ബുദ്ധിമുട്ടാണ്, നിങ്ങൾക്ക് ഇനി മുന്നിൽ ഒന്നുമില്ല. അപ്പോൾ ഒരേയൊരു കാര്യമാണ് ചെയേണ്ടത് പ്രചോദനവും അൽപ്പം മികച്ച ട്യൂണിംഗും. രണ്ടാമത്തെ ഗോൾ, നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതൊരു ഗംഭീര സ്ട്രൈക്ക് ആയിരുന്നു.”

"ആദ്യ ഗോൾ വഴങ്ങിയത് ഏകാഗ്രതയുടെ അഭാവം മൂലമായിരുന്നു, ഗോൾകീപ്പർക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നു. പക്ഷേ, അവർ അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നു, അവർക്ക് ഒരു നല്ല ഗെയിം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നോർത്ത് ഈസ്റ്റിനും നിങ്ങൾ ക്രെഡിറ്റ് നൽകണം, അവർ നന്നായി പ്രതിരോധിച്ചു. അവരുടെ പ്രതിരോധ മിഡ്ഫീൽഡർ (ഖസ്സ) കമാര അത്ഭുതകരമായിരുന്നു.” കോച്ച് കൂട്ടിച്ചേർത്തു.

സന്ദീപ് സിങ്ങിന്റെ പ്രകടനം

താരത്തിന്റെ താരതമ്യേന മോശം പ്രകടനത്തെക്കുറിച്ചും കരാർ പുതുക്കിയതിന്റെ ആശ്വാസമാണോ അതിനു കരണമായതെന്നുമുള്ള ചോദ്യങ്ങൾക്ക് കോച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. "അത് അങ്ങനെയൊന്നുമല്ല. കളിക്കാർ എല്ലായ്പ്പോഴും പ്രകടനം നടത്താൻ ആഗ്രഹിക്കുന്നു, അവർ എല്ലായ്പ്പോഴും മതിപ്പുളവാക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് സന്ദീപ്. മത്സരങ്ങളിൽ മാത്രമല്ല പ്രാക്ടീസ് മത്സരങ്ങളിലും അദ്ദേഹം 100% നൽകുന്നു.”

“അവൻ ഒരു അത്ഭുതകരമായ ആളാണെന്ന് ഞാൻ കരുതുന്നു, അവൻ എല്ലായ്പ്പോഴും 100% അല്ലെങ്കിൽ അതിൽ കൂടുതൽ നൽകുന്നു. പക്ഷേ, ഈ മത്സരം അദ്ദേഹത്തിന് കുറെ കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകും. സെന്റർ ബാക്ക് എന്ന സ്ഥലത്തും ഞാൻ അദ്ദേഹത്തെ പരീക്ഷിച്ചു, ഒരുപക്ഷേ ഈ മത്സരം കഴിഞ്ഞതിനു ശേഷം അദ്ദേഹം ധാരാളം കാര്യങ്ങൾ പഠിക്കും. തീർച്ചയായും, അവൻ ചെയ്ത തെറ്റുകൾക്ക് ഞങ്ങൾ അദ്ദേഹത്തെ സഹായിക്കും, അവൻ തന്റെ 100% നൽകിയെന്ന് ഞാൻ ഇപ്പോഴും കരുതുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

താത്കാലിക ഹെഡ് കോച്ച് ആയതിന്റെ അനുഭവം

ടീമിന്റെ കെയർ ടേക്കർ എന്ന നിലയിലുള്ള തന്റെ അനുഭവത്തെക്കുറിച്ചും അത് എത്രത്തോളം വ്യക്തിപരമായി സഹായിച്ചതിനെക്കുറിച്ചും ഇഷ്ഫാഖ് അഹമ്മദിനോട് ചോദിച്ചു. ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. "ഇത് എനിക്ക് വളരെ നല്ല അനുഭവമായിരുന്നു. ഇന്ത്യൻ പരിശീലകർക്ക് വെള്ളിവെളിച്ചത്തിലേക്ക് എത്തിക്കുന്നതിൽ ഇന്ത്യൻ സൂപ്പർ ലീഗിനോട് നമ്മൾ നന്ദി പറയണം."

“ഖാലിദ് ജമീൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അവർ മികച്ച ഫോമിലാണ്. സെമി ഫൈനലിലും അവർ ശ്രദ്ധിക്കേണ്ട ടീമായിരിക്കും, മാത്രമല്ല വലിയ ടീമുകളെ അവർ അസ്വസ്ഥരാക്കുകയും ചെയ്യും. എല്ലാ ഇന്ത്യൻ പരിശീലകർക്കും ഇത് നല്ലതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല പഠന അനുഭവമാണ്. ഈ രണ്ട് മത്സരങ്ങളിൽ നിന്ന് എനിക്ക് ധാരാളം പോസിറ്റീവ് റിട്ടേണുകൾ ലഭിക്കും. ടീമിനെ കൈകാര്യം ചെയ്യുന്നത് അൽപ്പം സമ്മർദ്ദമായിരുന്നു, കാരണം ഞാൻ ഒറ്റയ്ക്കായിരുന്നു, സ്റ്റാഫില്ല, ഗോൾകീപ്പിംഗ് കോച്ച് മാത്രം. എല്ലാം ഞാൻ സ്വയം ചെയ്യേണ്ടിവന്നു. പക്ഷേ, അത് വിൻ-വിൻ, വിൻ-ഡ്രോ, തോൽവി എന്നിവ പോലെയല്ല. ഇന്ന് തോറ്റതുകൊണ്ട് ഞാൻ ഒരുപാട് പഠിച്ചു - സ്വയം എങ്ങനെ കൈകാര്യം ചെയ്യണം, ടീമിനെ എങ്ങനെ കൈകാര്യം ചെയ്യണം, പ്രത്യേകിച്ചും രണ്ടാം പകുതിയിൽ ടീം മികച്ച ഫുട്ബോൾ കളിക്കുമ്പോൾ. ചില നല്ല മാറ്റങ്ങൾ വരുത്തി, അപ്പോൾ അവർ മികച്ച പ്രകടനം കാഴ്ചവച്ചു, അത് എനിക്കും പ്രോത്സാഹജനകമാണ്.” ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.