ജംഷദ്‌പൂർ എഫ്‌സിക്കായി ടിപി രഹനേഷ് 32-ാം നമ്പർ നമ്പർ ധരിക്കും

(Courtesy : ISL Media)
രഹനേഷ് ഇനി ജംഷെഡ്പൂറിന്റെ സ്വന്തം…
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2020-21 നു ചുവട് വക്കും മുമ്പ് ജംഷെഡ്പൂർ എഫ് സി മലയാളി താരം ടി പി രഹനേഷിനെ കൂടി സൈൻ ചെയ്ത് തങ്ങളുടെ കാവൽക്കോട്ടക്ക് കരുത്ത് വർധിപ്പിച്ചു. പവൻ കുമാറിനെ ഇതിനകം സൈൻ ചെയ്‌ത ജെ എഫ് സി പരിചയസമ്പന്നരായ രഹനേഷിന് ഒപ്പം യുവ താരം നിരജ് കുമാറും ചേരുമ്പോൾ ഫസ്റ്റ് ചോയ്സ് കീപ്പറിനായി മറ്റൊരു ശക്തമായ ഓപ്ഷൻ അവർക്ക് ലഭിക്കും. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ-ലീഗിലും 128 മത്സരങ്ങളിൽ നിന്ന് 35 ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ച 27കാരനായ രഹനേഷിന് എട്ട് വർഷത്തെ അനുഭവ സമ്പത്തുണ്ട്.
ജംഷദ്‌പൂരിനുവേണ്ടി കരാർ ഒപ്പിട്ടപ്പോൾ റെഹനേഷ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു, “ജംഷദ്‌പൂരിനെക്കുറിച്ച് ധാരാളം അത്ഭുതകരമായ കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ക്ലബ്ബിന്റെ കാഴ്ചപ്പാട്, അതിന്റെ സൗകര്യങ്ങൾ, കളിക്കാരുടെ അതിശയകരമായ പെരുമാറ്റം, യുവാക്കൾ, അടിത്തട്ടിലുള്ള ഫുട്ബോൾ എന്നിവ ഫുട്ബോൾ സർക്കിളുകളിൽ അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. ജാർഖണ്ഡ് ഫുട്ബോൾ ആരാധകർ അങ്ങേയറ്റം ശബ്ദമുയർത്തുന്നതും വികാരഭരിതരും പിന്തുണ നൽകുന്നവരുമാണ്, അവരെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ ആവേശഭരിതനും അഭിമാനിയുമാണ്. പരിശീലനത്തിലായാലും ഗെയിമുകളിലായാലും മെച്ചപ്പെടുത്താനും മത്സരിക്കാനും എന്നെത്തന്നെ പ്രേരിപ്പിക്കാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. ജയിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.”
ഒ എൻ ജി സി യിൽ കൂടി കരിയർ ആരംഭിച്ച രഹനേഷ് നോർത്ത് ഈസ്റ്റിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്, 2016 സീസണിലെ നോർത്ത് ഈസ്റ്റ് നായി കാഴ്ച വെച്ച മിന്നും പ്രകടനമാണ് താരത്തെ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്. ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുമ്പ് നോർത്ത് ഈസ്റ്റിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിന്റെ കാവൽക്കാരൻ ആയിരുന്നു. ചെറിയപിഴവുകൾക്കു വലിയ വില കൊടുക്കേണ്ടി വരും ചില അവസരങ്ങളിൽ, രഹനേഷിന്റെ ഭാഗത്തു നിന്ന് ഉണ്ടായ പിഴവുകൾ ടീമിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് ചില അവസരങ്ങളിൽ.
മുഖ്യ പരിശീലകാനായ ഓവൻ കോയിൽ പുതിയ സൈനിങ്ങിൽ വളരെ സന്തുഷ്ടനാണ്. "രഹനേഷിന്റെ വരവോടെ ഞങ്ങളുടെ ഗോൾ കീപ്പിങ് ഡിപ്പാർട്ട്‌മെന്റ് കൂടുതൽ ശക്തമായ തലത്തിലേക്ക് എത്തി. ഒന്നിലധികം മികച്ച ഗോൾകീപ്പിങ് താരങ്ങൾ ഉള്ളത് കൊണ്ട് അവർക്കിടയിൽ തന്നെ ആദ്യ ഇലവനിലേക്ക് എത്തുവാൻ വേണ്ടിയുള്ള ആരോഗ്യകരമായ ഒരു മത്സരം ഉണ്ടായിരിക്കും, വർഷങ്ങളായി മികച്ച പ്രകടനം നടത്തുന്ന ടിപിയെ അദ്ദേഹത്തെ പരിശീലിപ്പിച്ച പരിശീലകർ എല്ലാം തന്നെ വളരെയധികം പ്രശംസിക്കുന്നുണ്ട്, ടീമിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ഞാൻ അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നു."ഓവൻ കോയിൽ പറഞ്ഞു നിർത്തി.
കേരള ഗോൾകീപ്പറും ഓവനെക്കുറിച്ച് വളരെയധികം സംസാരിച്ചു, “ഓവൻ കോയിലുമായുള്ള എന്റെ സംഭാഷണത്തിൽ, തന്റെ ലക്ഷ്യങ്ങളെക്കുറിച്ചും എന്നിൽ നിന്നുള്ള പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം എനിക്ക് വളരെ വ്യക്തമായിരുന്നു. എനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്, ഒപ്പം പരിചയസമ്പന്നനായ ഒരു വ്യക്തിത്വത്തിൽ നിന്ന് പ്രവർത്തിക്കാനും നേടാനുമുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു."
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.