ഇന്ത്യൻ പരിശീലകരെ പറ്റി താങ്ബോയ് സിങ്ദോ...
ഐ ലീഗിൽ നിന്നും ISL ലേക്ക് ഉള്ള പരിവർത്തനത്തെ പറ്റിയും മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്‌സിയിലെ ജോസെപ് ഗൊംബാവുവിന്റെ സഹായിയായിരുന്നു താങ്‌ബോയ് സിംഗ്ദോ. സ്പാനിഷ് ഹെഡ് കോച്ച് കരാർ പുതുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭുവനേശ്വർ ആസ്ഥാനമായുള്ള ക്ലബ്ബിൽ നിന്നും പുറത്തേക്ക് ഉള്ള വഴിയും അദ്ദേഹം തിരഞ്ഞെടുത്തു. അദ്ദേഹം ക്ലബ് വിട്ടതിനുശേഷം അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് നിരവധിഅഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ, ഉയർന്ന റേറ്റിംഗുള്ള ഈ കോച്ച് ഒരു എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ഞങ്ങളോടൊപ്പം ചേർന്നു, അവിടെ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുകയും ഭാവിയിലെ നീക്കത്തെക്കുറിച്ച് ചില സൂചനകൾ നൽകുകയും ചെയ്തു.
ഒഡീഷ എഫ്‌സിയിൽ നിന്ന് പുറത്തുപോകുന്നതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച തങ്‌ബോയ് സിംഗ്ദോ പറഞ്ഞു, “എന്റെ കുടുംബത്തോടും മകന്റെ വിദ്യാഭ്യാസത്തോടും ഒപ്പം താമസിക്കാൻ കഴിയാത്തതാണ് ഒരു വലിയ ഘടകം. മറ്റൊന്ന് തീർത്തും പ്രൊഫഷണൽ ആയ ഒരു കാരണമായിരുന്നു. ”
2013-17 കാലയളവിൽ ഐ-ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലജോങ്ങിന്റെ മുഖ്യ പരിശീലകനായിരുന്നു ഈ തന്ത്രജ്ഞൻ. ഐ-ലീഗിൽ നിന്ന് ഐഎസ്‌എല്ലിലേക്കുള്ള മാറ്റം എത്രമാത്രം ബുദ്ധിമുട്ടാണ് എന്നതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു, “മെച്ചപ്പെട്ട സാഹചര്യങ്ങളിൽ കൂടുതൽ പ്രൊഫഷണൽ രീതിയിൽ മികച്ച ഫുട്ബോൾ കളിക്കാരിൽ നിന്ന് ഞാൻ ജോലിചെയ്യാനും പഠിക്കാനും പോകുന്നുവെന്ന് ഞാൻ വിശ്വസിച്ചതിനാൽ ഈ മാറ്റം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. കൂടാതെ അത് എന്നെ പ്രചോദിപ്പിച്ചു.”
ഐഎസ്‌എല്ലിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷ എഫ്‌സി എന്നിവിടങ്ങളിൽ കൂടി താങ്‌ബോയ് സിങ്‌ദോയുടെ കരിയർ കടന്നുപോയി. അവിടെ ഒക്കെ അസിസ്റ്റന്റ് കോച്ചിന്റെ ചുമതല അദ്ദേഹം നിർവഹിച്ചു. “ഒരു പ്രധാന പരിശീലകനെന്ന നിലയിൽ, സ്റ്റാഫുമായും ക്ലബ് അധികൃതരുമായും ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനങ്ങളെടുക്കണം. അതിനാൽ എടുക്കുന്ന ഏത് തീരുമാനത്തിനും പരിശീലകൻ നേരിട്ട് ഉത്തരവാദിയാണ്. എന്നാൽ ഒരു അസിസ്റ്റന്റ് കോച്ചിന് അയാളുടെ പങ്ക് എത്രത്തോളം ചെയ്യാമെന്നത് ഹെഡ് കോച്ച് നൽകിയ ചുമതലകളും ടീമിലെ ആവശ്യകതകളും അനുസരിച്ച് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. ”
46 കാരനായ അദ്ദേഹം ഇന്ത്യൻ ടോപ്പ് ടയർ ലീഗിൽ മൂന്ന് കാലഘട്ടങ്ങൾ ചെലവഴിച്ചു. ലീഗിനെക്കുറിച്ചുള്ള തന്റെ മൊത്തത്തിലുള്ള പുരോഗതിയെ പറ്റി പറഞ്ഞ അദ്ദേഹം അതിലേക്ക് ഒന്നിലധികം പോയിന്റുകൾ ചേർത്തു. "ISL ഒരു മെച്ചപ്പെട്ട പ്രൊഫഷണലിസം, കൂടുതൽ വരുമാനം, അനുഭവം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ ടിവി വ്യൂവർഷിപ്പ്, കളിക്കാരുടെയും കോച്ചുമാരുടെയും മൊത്തത്തിലുള്ള വികസനം എന്നിവ ഇന്ത്യൻ മണ്ണിൽ സാധ്യമാക്കി, കോർപറേറ്റ് പിന്തുണയും അതിന് ആക്കം കൂട്ടി, ദേശീയ ടീമിലേക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമായി, യുവാക്കൾ കാര്യക്ഷമമായ രീതിയിൽ ഫുട്‌ബോളിലേക്ക് ഇറക്കിയിരിക്കുകയാണ് ഇത്തരത്തിലെല്ലാം ഇന്ത്യൻ ഫുട്ബോളിന്റെ വികസനം ISL സാധ്യമാക്കി.”
എ.എഫ്.സി പ്രോ ലൈസൻസുള്ള ഇന്ത്യൻ കോച്ചുകളെ ഹെഡ് കോച്ചായി നിയമിക്കുന്നതിനെക്കുറിച്ച് എ.ഐ.എഫ്.സി അടുത്തിടെ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഒരു പ്രധാന പരിശീലകനെ തേടി ലോകമെമ്പാടും കറങ്ങുന്നതിനുപകരം രാജ്യത്തിനകത്തുള്ള പ്രതിഭകളെ അന്വേഷിക്കാൻ ഐഎസ്‌എൽ ക്ലബ്ബുകളോട് നിർദ്ദേശിച്ചതിനാൽ മുൻ ഷില്ലോംഗ് ലജോംഗ് ബോസ് ഈ തീരുമാനത്തിൽ സന്തോഷവാനാണ്. “ഇത് ലീഗിന്റെ വളരെ പ്രോത്സാഹജനകമായ തീരുമാനമാണ്. ഞങ്ങളെ പോലെയുള്ള ഇന്ത്യൻ പരിശീലകരെ മുഖ്യ പരിശീലകരായി നിയമിക്കാൻ ഐഎസ്‌എൽ ക്ലബ്ബുകൾക്ക് ആത്മവിശ്വാസമുണ്ടോ എന്നത് മറുവശത്ത് ചോദ്യം ആകാം- എന്നാൽ ഇന്ത്യൻ പരിശീലകർ അതിന് യോഗ്യത തെളിയിച്ചവർ തന്നെയാണ്" എന്നാണ് അദ്ദേഹത്തിന്റെ വാദം.
"ഒരു പ്രൊഫഷണൽ പരിശീലകന് ലഭിക്കേണ്ട എല്ലാ പിന്തുണയും ബഹുമാനവും ലഭിക്കുകയാണെങ്കിൽ ഐ-ലീഗ് ടീമുകളെ എളുപ്പത്തിൽ വളർത്തി എടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തരാക്കാൻ കഴിവുള്ള ഇന്ത്യൻ കോച്ചുകൾ ഉണ്ട്. ഇന്ത്യൻ പരിശീലകരോട് കുറച്ചുകൂടി വിശ്വാസവും പിന്തുണയും കാണിച്ചാൽ അവർക്ക് ടീമിനെൽ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.”അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം സൂചന നൽകി, “എന്റെ മുന്നിൽ വളരെ കുറച്ച് ഓപ്ഷനുകൾ മാത്രമേയുള്ളൂ. ഞാൻ ഒരു ക്ലബുമായി ഉള്ള നിബന്ധനകൾ അംഗീകരിക്കുന്നതിന്റെ വക്കിലാണ്. ജൂലൈ അവസാനത്തോടെ എനിക്ക് എന്തെങ്കിലും പ്രഖ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” ജഗ്ഗർനൗട്ടിൽ നിന്ന് അദ്ദേഹം പോയ ദിവസം മുതൽ, കൊൽക്കത്ത ഭീമൻമാരായ ഈസ്റ്റ് ബംഗാളുമായി തങ്ബോയ് സിംഗ്ടോ ചർച്ച നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പരക്കുകയാണ്. അതിനെ പറ്റി അദ്ദേഹം ഇപ്രകാരം പറഞ്ഞു “ഇന്ത്യൻ ഫുട്ബോളിലെ ചരിത്രപരവും പ്രധാനപ്പെട്ടതുമായ ഒരു ക്ലബ് താൽപര്യം കാണിക്കുമ്പോൾ, അത് ഒരു വലിയ പദവിയാണ്. എനിക്ക് അവരുടെ ഒരു ഉദ്യോഗസ്ഥനുമായി ഒരു ഫോൺ കോൾ ഉണ്ടായിരുന്നു, എന്നാൽ മറ്റൊരു ക്ലബുമായി വിപുലമായ ചർച്ചകൾ നടത്തുന്നത് അത് ബുദ്ധിമുട്ടാക്കി. എന്നിരുന്നാലും അത് ഒരു മികച്ച അവസരമാകുമായിരുന്നു.”
കഴിഞ്ഞ കുറച്ച് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവാരമില്ലാത്ത പ്രകടനത്തെക്കുറിച്ച് നിരവധി ചർച്ചകൾ എപ്പോഴും നടക്കുന്നുണ്ട്. മുമ്പ് ക്ലബിൽ പ്രവർത്തിച്ചിരുന്ന തങ്‌ബോയ് സിംഗ്ടോ ഇക്കാര്യത്തിൽ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. കെബിഎഫ്‌സിയുമായുള്ള എന്റെ ബന്ധം മികച്ച പഠനാനുഭവമായിരുന്നു. ഞാൻ അവർക്ക് എപ്പോഴും എന്റെ ആശംസകൾ നേരുന്നു. ഞാൻ ഇനി ടീമിനൊപ്പം ഇല്ലാത്തതിനാൽ ഒന്നും കൃത്യമായി ചൂണ്ടിക്കാണിക്കുന്നത് ശരിയല്ല. അവിടെ അവർക്ക് എല്ലായ്പ്പോഴും ആത്മാർത്ഥമായ ശ്രമങ്ങളുണ്ട്, ഒപ്പം അവരുടെ ഉടമയുടെ പിന്തുണയുമുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ അവർക്ക് അവിടെ ഏറ്റവും മികച്ചത് ആയുള്ളത് മഞ്ഞപ്പടയാണ്, അത് ഓരോ ഐഎസ്‌എൽ ക്ലബ്ബിനും ഇഷ്ടമാണ്.”
ഐഎസ്‌എൽ രാജ്യത്തെ മികച്ച ലീഗായി അംഗീകാരം നേടിയതിനാൽ, ഐ-ലീഗ് ക്ലബ്ബുകളുടെ റോളുകളും ഉത്തരവാദിത്തങ്ങളും ഇപ്പോൾ ചർച്ചയ്ക്ക് വിധേയമായി. ഐ-ലീഗ്, രണ്ടാം ഡിവിഷൻ ലീഗ്, സ്റ്റേറ്റ് ലീഗുകൾ എന്നിവയുടെ പങ്ക് ഒരുപോലെ പ്രധാനമാണെന്നും അത് ഇന്ത്യൻ ഫുട്ബോൾ പരിസ്ഥിതി വ്യവസ്ഥയിൽ എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരുമെന്നും തങ്‌ബോയ് സിംഗ്ടോ പറഞ്ഞു.
“യുവ പ്രതിഭകളെകണ്ടെത്തി കൊണ്ടുവരാനും ദേശീയ ടീമിനായി വരാനിരിക്കുന്ന കളിക്കാരുടെ മികച്ച വിതരണക്കാരനായി പ്രവർത്തിക്കുന്നതിനുമുള്ള വേദിയാണിത്. ഐഎസ്‌എല്ലിലും ഐ-ലീഗിലും ഉടൻ തന്നെ കൂടുതൽ ടീമുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഐഎസ്‌എല്ലിലെ 10 ടീമുകളും ഐ-ലീഗിലെ 12 ൽ താഴെ ടീമുകളും മാത്രമാണ് ഇപ്പോൾ വെള്ളി വെളിച്ചത്തിൽ ഉണർന്നിരിക്കുന്നത് ഫുട്‌ബോൾ രാജ്യമായ ഇന്ത്യയ്ക്ക് ഈ ചെറിയ സംഖ്യ ഒട്ടും പര്യാപ്തമല്ല, ”അദ്ദേഹം പറഞ്ഞു.
Latest News
- RFDL 2024: Sudeva Delhi FC vs Mohun Bagan Super Giant Live
- RFDL 2024: Home Missions FC vs East Bengal Live
- Mohun Bagan's Brendan Hamill, Dimitri Petratos distribute gifts to underprivileged children after ISL Shield win
- AC Milan vs Inter Milan Predicted lineup, Betting tips, Odds, injury news, H2H, telecast
- AS Roma vs Bologna Predicted lineup, Betting tips, Odds, injury news, H2H, telecast
Trending Articles
- Mohun Bagan's Brendan Hamill, Dimitri Petratos distribute gifts to underprivileged children after ISL Shield win
- Indian Sports Calendar April 2024: Events to watch in second week of April
- How Lionel Messi could become minority owner at Inter Miami alongside David Beckham?
- Frank Lampard emerges as surprise candidate to take charge of Canada national team
Editor Picks
- Mohun Bagan's Brendan Hamill, Dimitri Petratos distribute gifts to underprivileged children after ISL Shield win
- Top 10 goalkeepers with most clean sheets in Champions League history
- Top 10 most profitable academies in football world
- Top 10 longest penalty shootouts in football history
- Top 10 footballers to score vital goal against their former club