ട്രാൻസ്ഫർ വിപണിയിൽ സജീവമായി ഇന്ത്യൻ ക്ലബ്ബുകൾ...

ISL ക്ലബ്ബുകളെക്കാൾ മികച്ച നീക്കവുമായി ഐ ലീഗ് ടീമുകൾ
അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ വ്യക്തതയുണ്ടെന്ന് തോന്നുന്നു, ട്രാൻസ്ഫറുകൾ നടത്തുന്നതിലും അതനുസരിച്ച് അവരുടെ സ്ക്വാഡുകളെ ശക്തിപ്പെടുത്തുന്നതിലും ക്ലബ്ബുകൾ വ്യാപൃതരാണെന്ന് ഇപ്പോൾ മനസിലാക്കാൻ കഴിയും. ഐ-ലീഗ് ക്ലബ്ബുകളും കഴിഞ്ഞ ഒരു മാസത്തോളമായി വിപണിയിൽ ഗണ്യമായ നേട്ടം കൈവരിച്ചു.
പ്രത്യേകിച്ചും കഴിഞ്ഞ ആഴ്ച, അവർ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളെ സൈനിങ്ങിന്റെ കാര്യത്തിൽ മറികടന്നതായി തോന്നുന്നു, കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഇന്ത്യൻ ഫുട്ബോളിൽ സംഭവിച്ച പ്രധാന താര കൈമാറ്റ നീക്കങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
എഫ് സി ഗോവ
ഒരു വർഷം നീണ്ടുനിൽക്കുന്ന കരാറിൽ സ്പാനിഷ് സ്‌ട്രൈക്കർ ഇഗോർ അംഗുലോയെ സൈൻ ചെയ്ത് കൊണ്ട് എഫ്‌സി ഗോവ തങ്ങളുടെ മുന്നേറ്റനിരയെ ശക്തിപ്പെടുത്തി. 36 വയസുകാരൻ 2016 മുതൽ പോളിഷ് ക്ലബായ ഗോർണിക് സാബ്രെസിന്റെ സൂപ്പർ താരം ആയിരുന്നു, കൂടാതെ അടുത്ത കാലത്തായി എക്‌സ്ട്രാക്ലാസയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരവുമാണ് ഇദ്ദേഹം . കഴിഞ്ഞ രണ്ട് സീസണുകളിൽ 73 ലീഗു മാച്ചുകളിൽ നിന്ന് 40+ ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മുപ്പതുകളുടെ മധ്യത്തിലായിരുന്നിട്ടും, ഫോർവേഡ് വളരെ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ആളാണ്, ജുവാൻ ഫെറാണ്ടോയുടെ കീഴിൽ പുനർനിർമ്മിക്കാൻ പോകുന്ന ഗോവൻ ടീമിന് ഒരു മുതൽക്കൂട്ടാണ് ഈ താരം.
കേരളാ ബ്ലാസ്‌റ്റേഴ്‌സ്
നിഷു കുമാർ
ഔദ്യോഗിക പ്രഖ്യാപനത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഖേൽ നൗ സ്ഥിരീകരിച്ചതുപോലെ, നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സുമായി നാല് വർഷത്തെ കരാർ ഒപ്പിട്ടു. പ്രശംസനീയമായ പ്രകടനങ്ങൾ സ്ഥിരമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് 2019-ൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിക്കാൻ പ്രാപ്തനാക്കിയതിനാൽ ഫുൾ ബാക്ക് ബെംഗളൂരു എഫ്‌സിയിലെ പ്രാമുഖ്യം നേടിയ കളിക്കാരിൽ ഒരാൾ ആയി മാറി. കരാറിന്റെ മൂല്യം നാല് വർഷത്തിനിടെ 5 കോടിയിലധികം ആണെന്ന് റിപ്പോർട്ടു ചെയ്തതോടെ നിഷു കുമാർ ഏറ്റവും ഉയർന്ന പണം നൽകി സൈൻ ചെയ്ത ഇന്ത്യൻ ഡിഫെൻഡറുടെ പരിവേഷം നേടിക്കഴിഞ്ഞു.
ഒഡീഷ എഫ്.സി.
സ്റ്റീവൻ ഡയസ്
മുൻ ഇന്ത്യ ക്യാപ്റ്റൻ സ്റ്റീവൻ ഡയസ് 2020-21 ഐഎസ്‌എൽ സീസണിന് മുന്നോടിയായി സ്റ്റുവർട്ട് ബാക്‍സ്റ്ററിന്റെ കോച്ചിംഗ് സ്റ്റാഫിൽ ചേരുന്ന മുൻനിരക്കാരിൽ ഒരാളാണെന്ന് ആണ് നിലവിൽ വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലീഗിന്റെ ആറാമത്തെ എഡിഷനിൽ ജംഷദ്‌പൂർ എഫ്‌സിയിൽ അസിസ്റ്റന്റ് കോച്ചായിരുന്നു ഈ 36 കാരൻ. ഐഎസ്‌എല്ലിന്റെ ഏഴാം പതിപ്പിനായി ആവേശകരവും യുവത്വം തുളുമ്പുന്നതുമായ ഒരു ടീമിനെ കൂട്ടിച്ചേർത്തവതരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജഗ്ഗർനട്ട്സുമായി അദ്ദേഹം ചേർന്ന് പ്രവൃത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടിയ വിവരം.
ഗോകുലം കേരള എഫ്.സി.
മുഹമ്മദ് ആസിഫ്
രണ്ടാഴ്ച മുമ്പ് ഖേൽ നൗ സ്ഥിരീകരിച്ചതുപോലെ, അടുത്ത സീസണിന് മുന്നോടിയായി ഗോകുലം കേരളം പ്രതിരോധ താരം മുഹമ്മദ് ആസിഫിനെ റാഞ്ചി. 23 കാരൻ മുമ്പ് 2019 ൽ നേപ്പാൾ ക്ലബ്ബായ മനാങ് മാർഷിയാങ്‌ഡിക്കായി എഎഫ്‌സി കപ്പിൽ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗിൽ തിറൂരിലെ സ്പോർട്സ് അക്കാദമിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനം ആണ് ഐ- ലീഗ് അദ്ദേഹത്തെ ഒപ്പിടാൻ കാരണമായത്, അവരുടെ പ്രതിരോധം ശക്തിപ്പെടുത്താനും ഇത്തരത്തിൽ ഒരു താരം അവർക്ക് അനിവാര്യമായിരുന്നു.
ചർച്ചിൽ ബ്രദേഴ്‌സ്
ഷിൽട്ടൺ പോൾ
ചർച്ചിൽ ബ്രദേഴ്‌സ് 32 കാരനായ കസ്റ്റോഡിയൻ ഷിൽട്ടൺ പോളിനെ ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടു. 2006 ൽ ടാറ്റ ഫുട്ബോൾ അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം പോൾ മോഹൻ ബഗനുമായി 14 വർഷത്തോളം അഭേദ്യമായ ബന്ധത്തിൽ ആയിരുന്നു. കൊൽക്കത്ത ഭീമന്മാർ ATK യുമായി ലയിപ്പിച്ചതിനുശേഷം ഒരു നവീകരണത്തിനായി പോകുമെന്ന് തോന്നുന്നതിനാൽ റെഡ് മെഷീനുമായി ചേർന്ന് തന്റെ കരിയറിൽ ഒരു പുതിയ മാറ്റം വരുത്തുവാൻ അദ്ദേഹം ഒരുങ്ങുകയാണ്.
റിയൽ കശ്മീർ എഫ്.സി.
പ്രതേഷ് ശിരോദ്കർ
മിഡ്ഫീൽഡർ പ്രതേഷ് ശിരോദ്കറുമായി കരാർ ഒപ്പിടാൻ റിയൽ കശ്മീർ ഒരുങ്ങിക്കഴിഞ്ഞു. 31 കാരൻ 2020 ഫെബ്രുവരി മുതൽ ഡെംപോ എസ്‌സിക്കൊപ്പം പരിശീലനം നേടിയിരുന്നു. മുമ്പ് മുംബൈ സിറ്റി എഫ്‌സിയിലും ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന മുംബൈ എഫ്‌സിയിലും കളിച്ചിട്ടുണ്ട് അദ്ദേഹം. 2015 ലെ ഐഎസ്‌എൽ സീസണിൽ ഷിരോഡ്കർ മുംബൈക്കായി ലീഗിൽ ഏഴ് മത്സരങ്ങൾ കളിച്ചു. 2019 ലെ എഫ്‌സി ഗോവയുടെ വിജയകരമായ ഹീറോ സൂപ്പർ കപ്പ് ക്യാമ്പെയിനിലെ അംഗം കൂടിയായ അദ്ദേഹം ഇപ്പോൾ കാഷ്മീരിലെ മഞ്ഞു പുലികളുടെ ഒപ്പം കളിച്ചു കൂടുതൽ വിജയം നേടാൻ ആണ് താല്പര്യപ്പെടുന്നത്.
പഞ്ചാബ് എഫ്.സി.
നിക്കോളാസ് ടോപോളിയാറ്റിസ്
പഞ്ചാബ് എഫ്‌സി തങ്ങളുടെ പുതിയ സാങ്കേതിക ഡയറക്ടറായി നിക്കോളാസ് ടോപോളിയാറ്റിസിനെ നിയമിച്ചതായി ഗോൾ റിപ്പോർട്ട് ചെയ്തു. ടോപ്പോളിയാറ്റിസ് കഴിഞ്ഞ 12 വർഷമായി ഗ്രീക്ക് ടീമായ ഒളിമ്പിയാക്കോസ് എഫ്‌സിയുമായി ഭാഗമായിരുന്നു. 2017-2019 മുതൽ അവരുടെ അക്കാദമിയുടെ ടെക്നിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം നിരവധി പ്രായപരിധിയിലുള്ള അവരുടെ യുവ ടീമുകളുമായി പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ് എഫ്‌സിയുടെ ഭാഗത്ത് ആ സ്ഥാനം വഹിച്ച മൈക്കൽ ബ്രൗണിന് പകരം അദ്ദേഹം സ്ഥാനമേൽക്കും.
ട്രാവു എഫ് സി
നിലവിലുള്ള ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് യുവ കളിക്കാരെ തങ്ങളുടെ കൂടാരത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സമീപനവുമായി ട്രാവു എഫ്‌സി തങ്ങളുടെ നയം അതേ പടി തുടരുകയാണ്. ആറ് ദിവസം മുമ്പ് അണ്ടർ 18 ടീമിലേക്ക് നൗറം നാനാവോ മൈതേയ്, ഷോറൈഷാം സാഗർ സിംഗ്, തുങ്ഡം ബുംചാ സിംഗ്, തുങ്ഡം നരേഷ് സിംഗ് എന്നിവരെ സൈൻ ചെയ്തു. ഹീറോ എലൈറ്റ് ലീഗിൽ ക്ലബ്ബിനായി കളിക്കാൻ ഈ കളിക്കാരെ കൊണ്ടുവന്നിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ ക്ലബ്ബ് തങ്ങളുടെ ക്ലബ്ബിനെ വിശ്വസിച്ചതിന് താരങ്ങളോട് നന്ദി അറിയിക്കുകയും ചെയ്തു ഒപ്പം രാജ്യത്തെവിവിധ ഫുട്ബോൾ അക്കാദമികളിൽ ബഹുമതി നേടിയ കളിക്കാർ അവരുടെ ബിരുദദാനത്തിനായി ട്രാവു തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്നത് പരാമർശിക്കുകയും ചെയ്തു.
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.